Skip to main content

വാളയാര്‍ കേസില്‍ പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത് താന്‍ പറയാത്ത കാര്യങ്ങളെന്ന് പെണ്‍കുട്ടികളുടെ അമ്മ. കേരള പൊലീസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. 

കേസിന്റെ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ ദിവസം വനിതാ പൊലീസുകാര്‍ പെണ്‍ക്കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. പാലക്കാട് വനിതാ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തത്. മൂത്ത കുട്ടി കൊല്ലപ്പെട്ടു എന്ന് അമ്മ മൊഴി നല്‍കിയപ്പോള്‍ മരിച്ചു എന്നാണ് പൊലീസുകാര്‍ മൊഴി രേഖപ്പെടുത്തിയത്. ഇളയ കുട്ടിയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും ഇതുള്‍ക്കൊളളാതെയാണ് തന്റെ വാക്കുകള്‍ എഴുതിയെടുത്തതെന്നും അമ്മ പറയുന്നു. കേരള പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു.