Skip to main content

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.വി ശ്രേയാംസ്‌കുമാര്‍ 41ന് എതിരെ 88 വോട്ടുകള്‍ക്ക് രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ മന്ദിരത്തില്‍ വെച്ചാണ് വോട്ടെടുപ്പ് നടന്നത്. 

ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി ആയിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാരായ റോഷി അഗസ്റ്റിനും എന്‍.ജയരാജനും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഒരു വോട്ട് അസാധുവായി.