Skip to main content

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 12 പേര്‍. ഇതില്‍ 7 മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇന്ന് മരണങ്ങളുണ്ടായത്. 

കാസര്‍കോട് സ്വദേശികളുടെ മകളായ റിസ (ഏഴ് മാസം), കാസര്‍കോട് സ്വദേശി മോഹനന്‍ (72) എന്നിവരാണ് കാസര്‍കോട് ജില്ലയില്‍ മരിച്ചത്. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു കുട്ടി.  കണ്ണൂരില്‍ കണ്ണപുരം സ്വദേശി കൃഷ്ണനാണ് മരിച്ചത്. വയനാട്ടില്‍ ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന വാളാട് സ്വദേശി ആലി (73) മരിച്ചു. ആലിയെ ജൂലായ് 28ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച മരിച്ച തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ശാരദ (70)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശാരദ. മലപ്പുറത്ത് പരപ്പനങ്ങാടി സ്വദേശി ഫാത്തിമയുടെ മരണവും കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സദാനന്ദന്‍ മരിച്ചത്. ജൂലായ് അഞ്ചു മുതല്‍ ഇദ്ദേഹം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയം, കരള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കോന്നി സ്വദേശി ഷഹറുബാന്‍ (54) ആണ് പത്തനംതിട്ട ജില്ലയില്‍ മരിച്ചത്. 

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) മരിച്ചു. ശനിയാഴ്ച മരിച്ച തിരുവനന്തപുരം ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ മരിച്ച മറ്റൊരാള്‍ വെട്ടൂര്‍ സ്വദേശി മഹദ് ആണ്.