Skip to main content
Kochi

jesna

പത്തനംതിട്ട സ്വദേശി ജെസ്‌നയുടെ കാണാതായ കേസില്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പി.സി ജോര്‍ജ് എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. അന്വേഷണം കാര്യക്ഷമമായിത്തന്നെ പുരോഗമിക്കുകയാണ്. എന്നാല്‍ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 ഓളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്, സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

 

130 ലേറെ പേരുടെ മൊഴി രേഖപ്പെടുത്തുകയും ഒരുലക്ഷത്തോളം ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ സാധ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ചു. ജെസ്‌നയെ സംസ്ഥാനത്തിനു പുറത്തു കണ്ടതായ പല വിവരങ്ങളും ലഭിച്ചിരുന്നു. എന്നാല്‍, അതില്‍ പലതും അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. ഇപ്പോഴും തിരച്ചില്‍ തുടരുന്നതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.