Skip to main content

കേരളത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ രാജ്യത്ത് പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മധ്യപ്രദേശ്, കേരളം, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, യു പി എന്നിവടങ്ങളിലാണ് നിലവില്‍ പക്ഷിപ്പനി കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. മനുഷ്യരിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും ഒടുവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. 

വലിയ ആശങ്കയോടെ തന്നെ ആണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ സാഹചര്യത്തെ വിലയിരുത്തുന്നത്. ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ അടക്കം കാക്കകള്‍ ചത്ത് വീഴുന്ന സാഹചര്യം ഉണ്ടായി. യുപി കാണ്‍പൂരില്‍ മൃഗശാല അടച്ചു. ഡല്‍ഹി ഗാസിപ്പൂരിലെ ചിക്കന്‍ മാര്‍ക്കറ്റ് അടച്ചു.