Skip to main content
കല്‍പറ്റ

tiger

 

ഒരാഴ്ചയായി വയനാടിനെയും സമീപ തമിഴ് പ്രദേശങ്ങളേയും ഭീതിയില്‍ ആഴ്ത്തിയ നരഭോജിയായ കടുവയെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു. കടുവ രണ്ടു പേരെ കൊല്ലുകയും അതില്‍ ഒരാളെ ഭക്ഷിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലെ നെല്ലാക്കോട്ട ബെണ്ണ വനമേഖലയില്‍ പെരുമ്പള്ളിയില്‍ ഇന്ന് വൈകിട്ട് 3.30-തോടെയാണ് കടുവയെ കൊന്നത്.

 

കേരള-കർണ്ണാടക അതിർത്തി പ്രദേശമായ പാട്ടവയലിലെ ഓടവയൽ കൈവട്ടം മഹാലക്ഷ്മി (45), മുത്തങ്ങക്കടുത്ത നൂൽപ്പുഴ മുക്കുത്തിക്കുന്ന് സുന്ദരത്ത് ഭാസ്കരൻ എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്.

 

കടുവയെ വെടിവെച്ചുകൊല്ലാന്‍ കേരളത്തിലേയും തമിഴ്നാട്ടിലേയും ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവിറക്കിയിരുന്നു.