Skip to main content
കണ്ണൂര്‍

league sdpi clash

 

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ മുസ്ലിം ലീഗ് മേഖലാ ഓഫീസ് രാത്രി അടിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് പ്രദേശത്ത് ഞായറാഴ്ച പകല്‍ വ്യാപക അക്രമം അരങ്ങേറി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തളിപ്പറമ്പ് നഗരസഭയില്‍ പത്ത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

ഞായറാഴ്ച പുലര്‍ച്ചയാണ് തളിപ്പറമ്പിലെ ലീഗ് ഓഫീസ് അടിച്ചുതകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ഓഫീസ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ ലീഗ്‌ നടത്തിയ പ്രകടനത്തില്‍  കടകള്‍ക്കു നേരെ വ്യാപകമായ ആക്രമണം ഉണ്ടായി. ഇതേതുടര്‍ന്ന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
 

സി.പി.ഐ.എമ്മിന്റെ അറിവോടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമണത്തിനു പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ അനുഭാവികളുടെ കടകള്‍ക്ക് നേരെയാണ് അക്രമമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് അക്രമത്തിനിടെ പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

പോളിംഗ് ദിനത്തില്‍ എസ്.ഡി.പി.ഐ ഓഫീസ്‌ തകര്‍ക്കപ്പെട്ടതിന് ശേഷം മേഖലയില്‍ ലീഗ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവായിരുന്നു.

Tags