Skip to main content
കൊച്ചി

എം.എല്‍.എ ജോസ് തെറ്റയിലിനെതിരായുള്ള മാനഭംഗക്കേസ് ഹൈക്കോടതി റദ്ദാക്കി. ഇദ്ദേഹത്തിനെതിരെ യുവതി നല്‍കിയ പരാതി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന വാദവും കോടതി തള്ളി.

 

തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു തെറ്റയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. യുവതിയുടെ പരാതി വിശ്വാസ യോഗ്യമല്ലെന്നും കോടതി വ്യക്തമാക്കി.

 

പീഡനം നടന്നിട്ടില്ലെന്ന തെറ്റയിലിന്‍റെ വാദം ഹൈക്കോടതി ജഡ്ജി പി.ഭവദാസന്‍റെ സിംഗിള്‍ ബഞ്ച് അംഗീകരിച്ചു.  ജൂണ്‍ 23-നാണ് തെറ്റയില്‍ മകനെ വിവാഹം കഴിപ്പിച്ചു തരാമെന്നു വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചതായി കാണിച്ച് യുവതി പരാതി നല്‍കിയത്.