Skip to main content

തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കര്‍ണ്ണാടകത്തില്‍ വെള്ളിയാഴ്ച ആചരിക്കുന്ന ബന്ദ്‌ പൂര്‍ണ്ണം. പ്രധാന നഗരങ്ങളായ ബംഗളൂരുവും മൈസൂരുവും നിശ്ചലമായി. പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബന്ദ് പൊതുവേ സമാധാന പരമാണ്.

 

തമിഴ്നാട് കര്‍ഷകര്‍ നേരിടുന്ന ജലക്ഷാമം കണക്കിലെടുത്ത് പത്ത് ദിവസത്തേക്ക് വെള്ളം വിട്ടുനല്‍കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

 

ബന്ദിനെ എതിര്‍ക്കില്ലെന്ന്‍ മുഖമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അക്രമത്തിലേക്ക് നീങ്ങരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു പ്രധാന പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും മതേതര ജനതാദളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്.     

Tags