Skip to main content

പ്രശസ്ത അര്‍ബുദരോഗ ചികിത്സാ വിദഗ്ധന്‍ ഡോ.എം.കൃഷ്ണന്‍ നായര്‍(81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ആര്‍.സി.സി സ്ഥാപക ഡയറക്ടറാണ്. അര്‍ബുധദരോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കേരളത്തിലെ ക്യാന്‍സര്‍ ചികിത്സാരംഗത്ത് നൂതനമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് ഡോ.എം.കൃഷ്ണന്‍നായരായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഉപദേശക സമിതി അംഗമായിരുന്നു അദ്ദേഹം. 1981ല്‍ ആര്‍.സി.സിയില്‍ ഡോ.കൃഷ്ണന്‍ നായരുടെ പരിശ്രമ ഫലമായി ഇന്ത്യയിലാദ്യമായി കുട്ടികള്‍ക്കായുള്ള ക്യാന്‍സര്‍ ചികിത്സ തുടങ്ങി. ക്യാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്ന ആശയം ഇന്ത്യയില്‍ ആദ്യമായി അദ്ദേഹം അവതരിപ്പിച്ചു. കൂടാതെ 1985-ല്‍ ഒരു കമ്യൂണിറ്റി ആന്‍ഡ് പ്രിവന്റീവ് ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ആര്‍.സി.സിയില്‍ ആരംഭിച്ചു. 1993 ലെ ഭീഷ്മാചാര്യ അവാര്‍ഡ്, ധന്വന്തരി ട്രസ്റ്റിന്റെ ചികില്‍സാ രത്നം അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.