Skip to main content

തൃശൂര്‍പൂരം നിയന്ത്രണങ്ങളോടെ നടത്തുവാന്‍ തീരുമാനം. ആള്‍ക്കൂട്ടത്തെ പൂര്‍ണ്ണമായും ഒഴിവാക്കും. പല ചടങ്ങുകളും വെട്ടിക്കുറയ്ക്കും. കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറച്ചിരിക്കുകയാണ്. സാധാരണയായി രണ്ട് മണിക്കൂറാണ് കുടമാറ്റത്തിന്റെ സമയം. വൈകിട്ട് 5.30ട് കൂടി കുടമാറ്റം അവസാനിപ്പിക്കുവാനാണ് തീരുമാനം. വലിയ ആഘോഷത്തോടെയുള്ള സാമ്പിള്‍ വെടിക്കെട്ട് ഉണ്ടാവുകയില്ല. ചമയ പ്രദര്‍ശനം പൂര്‍ണ്ണമായും ഒഴിവാക്കി. 24നുള്ള പകല്‍പൂരവും ഒഴിവാക്കും. സംഘാടകര്‍ക്ക് മാത്രമാണ് പ്രവേശനം. പൂരപ്പറമ്പില്‍ പ്രവേശിക്കുന്നതിനായി കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും രണ്ട് ഡോസ് വാക്‌സിന്‍ സെര്‍ട്ടിഫിക്കേറ്റും നിര്‍ബന്ധമാണ്. പാറമേക്കാവും കൊച്ചി ദേവസ്വവും സമ്മതം അറിയിച്ചു. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം.

ആളുകള്‍ തിങ്ങി നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കിയാല്‍ കൊവിഡ് വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം ചില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉല്‍ക്കൊള്ളിച്ചുകൊണ്ട് മേളം നടത്താം എന്ന തീരുമാനം ദേവസ്വങ്ങള്‍ കൈകൊണ്ടിരിക്കുന്നത്.