Skip to main content

വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രതകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം. എറണാകുളം പനങ്ങാട് പോലീസ് സ്റ്റേഷന് സമീപമുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. രാവിലെ 8.30നായിരുന്നു സംഭവം. എം.എ യൂസഫലിയും ഭാര്യയും ഒപ്പം മൂന്ന് പേരും ലേക്ക്ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാനെത്തിയതായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ടത് മൂലം 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ഭാഗികമായി ചതുപ്പില്‍ പൂണ്ടനിലയിലായിരുന്നു ഹെലികോപ്റ്റര്‍.

യൂസഫലിയെയും ഭാര്യയെയും ഉള്‍പ്പെടെ ആശുപത്രിയിലേക്ക് മാറ്റി.