Skip to main content

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ. എം.സി. കമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ 11-ാം തിയതിയിലേക്ക് മാറ്റി. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ ട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് കമറുദ്ദീന്‍.

കമറുദ്ദീനെതിരെ 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ട്. ഇവ ശേഖരിക്കാന്‍ രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് പരിഗണിച്ചാണ് രണ്ട് ദിവസത്തേക്ക് കമറുദ്ദീനെ കസ്റ്റഡിയില്‍ വിട്ടത്. 

ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.