Skip to main content

സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ വന്ന ആരോപണങ്ങളെ നിഷേധിച്ച് കാരാട്ട് റസാഖ്. കേസിലെ പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ല, ഇതുവരെ ഒരു അന്വേഷണ ഏജന്‍സിയും തന്നെ ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും കാരാട്ട് റസാഖ് പറഞ്ഞു. 

തന്റെ പേര് പറഞ്ഞത് പ്രതികളല്ല പ്രതിയുടെ ഭാര്യയാണ്. മൊഴി വിശ്വസനീയമല്ലെന്നും പുറത്ത് നില്‍ക്കുന്നവരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്നും കാരാട്ട് എന്ന പേര് കാരണം പലതിലേക്കും വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് കാരാട്ട് റസാക്കിനെക്കുറിച്ച് പരാമര്‍ശിച്ചത്. സന്ദീപ് തന്നോട് പറഞ്ഞതില്‍ കെടി റമീസിന്റെയും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നുവെന്നും ഇവര്‍ ഒരു സംഘമായാണ് പ്രവര്‍ത്തിച്ചതെന്നും റമീസ് വഴിയായിരുന്നു ഇടപെടലെന്നുമാണ് സൗമ്യയുടെ മൊഴി.