Skip to main content

യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും അറസ്റ്റ് 30 വരെ ഹൈക്കോടതി തടഞ്ഞു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അടുത്ത വെള്ളിയാഴ്ച കോടതി വിധി പറയും. എത്ര വലിയ തെറ്റു ചെയ്ത ആളാണെങ്കിലും നിയമം കൈയിലെടുത്ത് ഒരാളെ ആക്രമിക്കുന്നത് ശരിയല്ലല്ലോ എന്ന് കേസ് പരിഗണിക്കുന്നതിനിടയില്‍ കോടതി നിരീക്ഷിച്ചു. 

അറസ്റ്റ് തടയുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നടല്‍കുന്നതെന്നും എന്നാല്‍ നിലവില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഭാഗ്യലക്ഷ്മി, ദിയ സന്ന, ശ്രീലക്ഷമി എന്നിവര്‍ക്കെതിരെ നടത്തിയത്.