Skip to main content

ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിഇഒ യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും. ഡെപ്യൂട്ടി സിഇഒ, ചീഫ് എഞ്ചിനീയര്‍ എന്നിവരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളമാണ് യു.വി ജോസിനെ സിബിഐ സംഘം ചോദ്യം ചെയ്തത്.

കേസില്‍ സിബിഐ ആവശ്യപ്പെട്ട അസല്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയില്ല. സിബിഐക്ക് കൈമാറിയത് പകര്‍പ്പുകള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഹാജരാക്കിയ പകര്‍പ്പ് വെച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും ഒറിജിനല്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. ഇവയെല്ലാം വിജിലന്‍സ് കൊണ്ടുപോയിരിക്കുകയാണെന്നാണ് യു.വി ജോസ് അറിയിച്ചത്.