Skip to main content

കൊച്ചി മഞ്ഞുമ്മലില്‍ പതിനാലുകാരിയെ ആറു പേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയ കേസില്‍ കൂട്ടു പ്രതികളെ കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായം തേടും. കേസില്‍ യു.പി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ട്. 

ഇവര്‍ നേരത്തെ തന്നെ സംസ്ഥാനം വിട്ടിരുന്നു. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടാനാണ് തീരുമാനം. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക.

ഏലൂര്‍ മഞ്ഞുമ്മലില്‍ മാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികള്‍ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെണ്‍കുട്ടിയുമായി പരിചയത്തിലായ ശേഷം പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വച്ച് പീഡനം നടന്നതായും പെണ്‍കുട്ടി പറഞ്ഞു.