Skip to main content

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ചികില്‍സയിലിരുന്ന 60 പേര്‍ക്ക് രോഗമുക്തി. മലപ്പുറം 15, എറണാകുളം 13, ആലപ്പുഴ 7, തൃശ്ശൂര്‍ 7, കണ്ണൂര്‍ 7, പത്തനംതിട്ട 6, പാലക്കാട് 6, തിരുവനന്തപുരം 4, കൊല്ലം 4, കോട്ടയം 4, കോഴിക്കാട് 4, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇതില്‍ 47 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 2, മലപ്പുറം 1, കണ്ണൂര്‍ 1, പാലക്കാട് 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു. 

തിരുവനന്തപുരം 14(ഒരു കൊല്ലം സ്വദേശി), പാലക്കാട് 9, കാസര്‍കോട് 8, മലപ്പുറം 7(ഒരു തിരുവനന്തപുരം സ്വദേശി), ആലപ്പുഴ 5, വയനാട് 5, കോട്ടയം 4(ഒരു പത്തനംതിട്ട സ്വദേശി), പത്തനംതിട്ട 3, തൃശ്ശൂര്‍ 3, എറണാകുളം 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍. നിലവില്‍ 1,366 പേരാണ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ ഉള്ളത്. 1,234 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,22,143 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,20,157 പേര്‍ വീട് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1,986 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 210 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഇന്ന് പുതുതായി ഒരു ഹോട്ട്‌സ്‌പോട്ടാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയാണ് പുതിയ ഹോട്ട്‌സ്‌പോട്ട്. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. ഇന്ന് 16 പ്രദേശങ്ങളെയാണ് ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, കണ്ണാടി, കാരാക്കുറിശ്ശി, കൊടുവായൂര്‍, കൊല്ലങ്കോട്, പട്ടാമ്പി, പുതുപരിയാരം, ശ്രീകൃഷ്ണപുരം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, പായിപ്പാട്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, മാടപ്പള്ളി, അയ്മനം, കങ്ങഴ, തൃക്കൊടിത്താനം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി എന്നിവയെയാണ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 110 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.