Skip to main content

കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. എറണാകുളം 13, പത്തനംതിട്ട 11, കോട്ടയം 10, പാലക്കാട് 7, മലപ്പുറം 6, കോഴിക്കോട് 6, ആലപ്പുഴ 5, കൊല്ലം 4, തൃശ്ശൂര്‍ 3, കാസര്‍കോട് 3, ഇടുക്കി 2, തിരുവനന്തപുരം 1(മരണമടഞ്ഞു), വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ജൂണ്‍ 12 ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്.രമേശന്‍(67) എന്ന വ്യക്തിയുടെ പരിശോധനാഫലം കൊവിഡാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികില്‍സ തേടിയിരുന്നു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലുള്ള രണ്ട് പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 

73 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. കണ്ണൂര്‍ 21, പാലക്കാട് 12, കൊല്ലം 11, മലപ്പുറം 10, തൃശ്ശൂര്‍ 6, കോഴിക്കോട് 4, കാസര്‍കോട് 4, തിരുവനന്തപുരം 3, എറണാകുളം 2, എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവായത്. നിലവില്‍ 1,348 പേരാണ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ ഉള്ളത്. 1,174 പേര്‍ ഇതുവരെ കൊവിഡ്മുക്തരായി. 

എയര്‍പോര്‍ട്ട് വഴി 75,656 പേരും സീപോര്‍ട്ട് വഴി 1,621 പേരും ചെക്ക്‌പോസ്റ്റ് വഴി 1,42,388 പേരും റെയില്‍വെ വഴി 27,976 പേരും ഉള്‍പ്പെടെ ആകെ 2,47,641 പേരാണ് സംസ്ഥാനത്ത് എത്തിയത്. 14 ദിവസം കഴിഞ്ഞതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ നിന്നും 1,29,971 പേരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,20,727 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,18,704 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2023 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 219 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,491 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,14,753 വ്യക്തികളുടെ(സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1996 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്നും 31,424 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 29,991 സാമ്പിളുകള്‍ നെഗറ്റീവായി. റൂട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, പൂള്‍ഡ് സെന്റിനല്‍, സി.ബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,51,686 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 

ഇന്ന് പുതുതായി 5 ഹോട്ട്‌സ്‌പോട്ടാണുള്ളത്. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍കോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. 

ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നീ പ്രദേശങ്ങളെയാണ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 125 ഹോട്ട്‌സ്‌പോട്ടുകളാണ് ആകെ ഉള്ളത്.