Skip to main content
തിരുവനന്തപുരം

 

വിഴിഞ്ഞത്തു നിന്നും മാലിയിലേക്ക് പോയ എം വി മന്നത്ത്‌ എന്ന ചരക്കുകപ്പല്‍ വ്യാഴാഴ്ച പുലര്‍ച്ചെ പുറംകടലില്‍ അപകടത്തില്‍ പെട്ടു. കപ്പലിലുണ്ടായിരുന്ന 11 ജീവനക്കാരെ കോസ്റ്റ് ഗാർഡും തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും ചേർന്ന് രക്ഷപ്പെടുത്തി. ഇതില്‍ ഒന്‍പത് പേര്‍ ഇന്ത്യാക്കാരും രണ്ട് പേര്‍ മാലിദ്വീപുകാരുമാണ്.

 

വിഴിഞ്ഞത്തു നിന്നും ഏഴ് നോട്ടിക്കല്‍ മൈല്‍ അകലയാണ് അപകടമുണ്ടായത്. വെള്ളം കയറി കപ്പൽ 90 ശതമാനം മുങ്ങി. ചോര്‍ച്ച അടച്ച് വെള്ളം പമ്പ് ചെയ്ത് പുറത്തുകളഞ്ഞതിന് ശേഷം കപ്പല്‍ ഉയര്‍ത്തി മറ്റൊരു കപ്പല്‍ ഉപയോഗിച്ച് തീരത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.  

 

കേരളത്തില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നുമുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും എല്ലാ ആഴ്ചയും മാലിദ്വീപിലേക്ക് കൊണ്ടുപോകുന്ന ഈ കപ്പല്‍ തിരുവനന്തപുരം കവടിയാര്‍ സ്വദേശി സജാദിന്റെ ഉടമസ്ഥതയിലുള്ളതാണ്.