Skip to main content

ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സംഘടനയില്‍ ചേര്‍ന്ന്‍ അഫ്ഗാനിസ്ഥാനിലെക്ക് പോയ മലയാളി യുവാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സന്ദേശം. കാസര്‍ഗോഡ്‌ സ്വദേശി ഹഫീസുദ്ദീന്‍ ടി.കെ (24)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ബന്ധുക്കള്‍ക്ക് ടെലഗ്രാം ആപ്പിലൂടെയാണ് വിവരം ലഭിച്ചത്.

 

കേരളത്തില്‍ നിന്ന്‍ ഐ.എസില്‍ ചേര്‍ന്ന്‍ അഫ്ഗാനിലേക്ക് പോയ 21 പേരില്‍ ഒരാളായ അഷ്ഫാഖ് മജീദാണ് വിവരം അറിയിച്ചത്. മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവും ഹഫീസുദ്ദീന്‍റെ ബന്ധുവുമായ ബി.സി അബ്ദുല്‍ റഹ്മാനാണ് സന്ദേശം ലഭിച്ചത്. സംസ്കാരം കഴിഞ്ഞതായും സന്ദേശത്തില്‍ പറയുന്നു. ഹഫീസുദ്ദീന്‍റെ അമ്മയ്ക്കും സമാനമായ സന്ദേശം ലഭിച്ചു.

 

2016 ജൂണിലാണ് ഇവരടക്കമുള്ള സംഘം അഫ്ഗാനിലെ ഐ.എസ് നിയന്ത്രണത്തിലുള്ള പ്രദേശമായ നംഗര്‍ഹാര്‍ പ്രവിശ്യയിലേക്ക് പോയത്.  

 

ഡ്രോണ്‍ ആക്രമണത്തില്‍ ആറു ഐ.എസ് നേതാക്കള്‍ അടക്കം 47 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.