വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.
പരസ്യമായി ജാതിപ്പേര് വിളിച്ചെന്ന് അധിക്ഷേപിച്ചെന്നും ലക്ഷ്മി നായരുടെ ഹോട്ടലിൽ ജോലിയെടുപ്പിച്ചുവെന്നുമുള്ള പട്ടികജാതിക്കാരനായ നാലാം വർഷ എൽഎൽ.ബി വിദ്യാർത്ഥിയുടെ പരാതിയിൽ ലക്ഷ്മി നായർക്കെതിരെ പൊലീസ് ജനുവരി 30-ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.