Skip to main content
ഇടുക്കി

ഇടുക്കി ചിന്നക്കനാലില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഫ്രാന്‍സിസ് കൊല്ലപ്പെട്ട കേസില്‍ കേസില്‍ മകനും, ഭാര്യയുടെ കാമുകനും സുഹൃത്തും അറസ്റ്റിലായി. ഫ്രാന്‍സിസിന്‍റെ മകന്‍ മണികണ്ഠന്‍, ഭാര്യയുടെ കാമുകന്‍ ദേവരാജന്‍, സുഹൃത്ത് റസല്‍ എന്നിവരാണ് അറസ്റ്റിലായത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

സൂര്യനെല്ലി സുബ്രഹ്മണ്യന്‍ കോളനിയിലെ ചന്ദ്രന്‍ എന്ന ഫ്രാന്‍സിസിനെ ബുധനാഴ്ചയാണ് നിര്‍മാണത്തിലിരുന്ന സ്വകാര്യ റിസോര്‍ട്ടിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയത് അടുത്തബന്ധുക്കളാണ് എന്നതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ വിശദ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്.പൊലീസ് മണിയെയും ഫ്രാന്‍സിസിന്‍റെ ഭാര്യയെയും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സത്യം പുറത്തായത്.

 

ഭാര്യയുടെ അവിഹിതബന്ധം കണ്ടെത്തിയ ഫ്രാന്‍സിസ് അതിനെ ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം. ഇതിനെ ചൊല്ലി ഫ്രാന്‍സിസ് ഭാര്യയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ബന്ധം തുടര്‍ന്നാല്‍ കൊല്ലുമെന്ന് ഭാര്യയെ മകന്റെ മുന്നില്‍ വച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് മണിയുടെ നിര്‍ദേശപ്രകാരം ഫ്രാന്‍സിസിനെ കൊലപെടുത്താന്‍ ദേവരാജനാണ് പദ്ധതി ആസൂത്രണം ചെയ്തത്.