തിരുവനന്തപുരം
ടോട്ടൽ ഫോർ യു തട്ടിപ്പു കേസില്‍ മൂന്ന് വര്‍ഷമായി ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ശബരിനാഥ് കോടതിയില്‍ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുന്‍പാകെയാണ് ശബരിനാഥ് കീഴടങ്ങിയത്. മെയ് അഞ്ചു വരെ ശബരിനാഥിനെ റിമാൻഡു ചെയ്തു.
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് ശബരിനാഥ് ഹർജി നൽകിയിട്ടുണ്ട്. ഹർജി റിമാന്‍ഡ് കാലാവധി കഴിഞ്ഞ് മെയ് അഞ്ചിനേ കോടതി പരിഗണിക്കൂ. ഇപ്പോള്‍ സബ് ജയിലിലേക്കാണ് ശബരിനാഥിനെ അയച്ചിരിക്കുന്നത്.
ജാമ്യത്തിലിറങ്ങിയ 2011 മാർച്ച് 19 മുതല്‍ ഒളിവിൽ പോയ ശബരിനാഥിന് വേണ്ടി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യം വിട്ട് പോയിരുന്നില്ലെന്നും ഹിമാലയത്തില്‍ ആയിരുന്നെന്നും ശബരിനാഥ് പറഞ്ഞു.