Skip to main content
തിരുവനന്തപുരം

അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിവാദത്തിൽ മഠം നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും മഠത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇതില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സുധീരന്‍ പറഞ്ഞു.

രണ്ട് പതിറ്റാണ്ടോളം അമൃതാനന്ദമയിയുടെ അടുത്ത ശിഷ്യയായിരുന്ന ഗെയില്‍ ട്രെഡ്‌വെല്‍ എന്ന ആസ്ട്രേലിയൻ സ്വദേശിനി എഴുതിയ വിശുദ്ധ നരകം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളാണ് വിവാദമുയര്‍ത്തിയത്. ഇതിന് പ്രതികരണമായി മഠത്തിന് ഒന്നും ഒളിക്കാനില്ലെന്നും മതസൌഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അമൃതാനന്ദമയി പറഞ്ഞിരുന്നു.

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും മഠത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെ ഗൌരവമായി കാണണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.