Skip to main content
കോട്ടയം

daisy jacobസ്ഥാപക നേതാവ് അന്തരിച്ച ടി.എം ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബിനെ കേരള കോണ്‍ഗ്രസി (ജേക്കബ്) ന്റെ ഉപാധ്യക്ഷയായി തെരഞ്ഞെടുത്തു. എന്നാല്‍, ഡെയ്സി ജേക്കബിനു വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം കോട്ടയത്ത് നടന്ന പാര്‍ട്ടി നേതൃയോഗത്തില്‍ വന്‍ ബഹളത്തിനിടയാക്കി.

 

പാര്‍ട്ടിയുടെ മൂന്ന്‍ ഉപാധ്യക്ഷരില്‍ ഒരാളായാണ് ഡെയ്സി ജേക്കബിന്റെ നിയമനം. കെ.എ. ഫിലിപ്പ്, ജോര്‍ജ് ജോസഫ് എന്നിവരാണ് മറ്റ് ഉപാധ്യക്ഷര്‍. നിലവില്‍ ഉപാധ്യക്ഷനായിരുന്ന വാക്കനാട് രാധാകൃഷ്ണനെ വര്‍ക്കിംഗ് ചെയര്‍മാനാക്കിയതായും ചെയര്‍മാന്‍ ജോണി നെല്ലൂര്‍ യോഗത്തില്‍ പ്രഖ്യാപിച്ചു.

 

ഇതിനെതിരെ ഡെയ്സിയെ അനുകൂലിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തത്തെുകയും ബഹളം വച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യുകയുമായിരുന്നു. തീരുമാനം അന്തിമമാണെന്നും പാര്‍ട്ടി നയങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.

 

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും പാര്‍ട്ടി ഏല്‍പിക്കുന്ന ഏതു ചുമതലയും സ്വീകരിക്കുമെന്നും ഡെയ്സി ജേക്കബ് പ്രതികരിച്ചു. ഡെയ്സിയുടെ മകനും ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രിയുമായ അനൂപ്‌ ജേക്കബാണ് പാര്‍ട്ടി ലീഡര്‍.