Skip to main content
കോട്ടയം

വിതുര പെണ്‍വാണിഭക്കേസിലെ പ്രതികളെ ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പീഡനം നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെയും പീഡിപ്പിച്ച സ്ഥലങ്ങളെയും ഓര്‍മിക്കാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി കോട്ടയം പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചു.

 

1995ല്‍ നടന്ന കേസില്‍ 18 വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിയാത്തിനെതുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചു.  വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച അഞ്ച് കേസുകളാണ് വിചാരണക്ക്  പരിഗണിച്ചത്. ഇവയുള്‍പ്പടെയുള്ള മറ്റുകേസുകളെല്ലാം വീണ്ടും സപ്തംബര്‍ 13ന് പരിഗണിക്കും.

 

കേസ് പലതവണ കോടതി പരിഗണിച്ചെങ്കിലും പെണ്‍കുട്ടി ഹാജരാവാത്തതിനെത്തുടര്‍ന്ന് കോടതി കേസ് മാറ്റിവക്കുകയായിരുന്നു. പരാതിക്കാരി കോടതിയില്‍ ഹാജരാകാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.