Tamil Nadu

സ്റ്റാലിന്‍ ഡി.എം.കെയുടെ പ്രവര്‍ത്തനാദ്ധ്യക്ഷന്‍

ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പ്രവര്‍ത്തനാദ്ധ്യക്ഷനായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയിരുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ സ്റ്റാലിന്‍.

 

92 വയസ് കഴിഞ്ഞ പാര്‍ട്ടി അദ്ധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണ് മകന്‍ കൂടിയായ സ്റ്റാലിന്റെ സ്ഥാനാരോഹണം. അതേസമയം, കരുണാനിധിയെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്.

 

തമിഴ്‌നാട്ടിൽ പ്രളയത്തിനു ശേഷം സംഭവിക്കുന്നതെന്ത്?

Glint Staff

തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമമോഹന റാവുവിന്റെ ഓഫീസുകളിലും ഔദ്യോഗിക വസതിയിലും മകന്റെ വസതിയിലുമൊക്കെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ റെയ്ഡൊന്നുമുണ്ടാകുമായിരുന്നില്ല എന്നദ്ദേഹം പറയുന്നു. അതിന് ദൂരവ്യാപകമായ അർഥതലങ്ങളാണുള്ളത്.

മകന്‍ സ്റ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ഡി.എം.കെ മേധാവി കരുണാനിധി

ഡി.എം.കെ മേധാവി എം. കരുണാനിധി തന്റെ ഇളയ മകന്‍ എം.കെ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. തമിഴ് മാഗസിന്‍ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി നിലപാട് വ്യക്തമാക്കിയത്.

 

ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളില്‍ ഒന്നിലെ പിന്തുടര്‍ച്ചത്തര്‍ക്കത്തിന് ഇതോടെ അവസാനമാകുമെന്ന് കരുതുന്നു. നേരത്തെ, പാര്‍ട്ടിയുടെ ഭാവി നേതാവിനെ ചൊല്ലിയുണ്ടായ തര്‍ക്കം കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കുന്നതിലേക്ക് നയിച്ചിരുന്നു.

 

കര്‍ണാടകം നീതിന്യായ വ്യവസ്ഥയെ അപമാനിച്ചുവെന്ന് സുപ്രീം കോടതി

പരമോന്നത കോടതിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവുകള്‍ക്ക് വിലകല്‍പിക്കാതിരുന്ന കര്‍ണാടകം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചിരിക്കുകയാണെന്ന് സുപ്രീം കോടതി.

തമിഴ്‌നാടിന് രണ്ട് ദിവസത്തേക്ക് ഉടന്‍ കാവേരി ജലം നല്‍കാന്‍ കര്‍ണ്ണാടകത്തോട് സുപ്രീം കോടതി

വിഷയത്തില്‍ തര്‍ക്ക പരിഹാരത്തിനായി വെള്ളിയാഴ്ചയ്ക്കുള്ളില്‍ രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാവേരിയില്‍ നിന്ന്‍ തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ സുപ്രീം കോടതി; കര്‍ണ്ണാടകത്തില്‍ ബന്ദിന് ആഹ്വാനം

അടുത്ത പത്ത് ദിവസത്തേക്ക് കാവേരി നദിയില്‍ നിന്ന്‍ പ്രതിദിനം 15,000 കുസെക്സ് വെള്ളം തമിഴ്‌നാടിനു വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകത്തില്‍ എതിര്‍പ്പ്.

ജനാധിപത്യത്തെ അപകീര്‍ത്തി കേസുകള്‍ കൊണ്ട് ശ്വാസം മുട്ടിക്കരുതെന്ന് ജയലളിതയോട് സുപ്രീം കോടതി

വിമര്‍ശനങ്ങളെ അപകീര്‍ത്തി കേസുകള്‍ കൊണ്ട് നേരിടുന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനം. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ലെന്നും വിമര്‍ശനങ്ങളെ അഭിമുഖീകരിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ ജയലളിത തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.

 

പെരുമാള്‍ മുരുഗനെതിരെയുള്ള കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി; പുസ്തകം പിന്‍വലിക്കേണ്ടതില്ല

നോവലിനെതിരെയുള്ള എതിര്‍പ്പിനെ തുടര്‍ന്ന്‍ എഴുത്ത് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന് അനുകൂലമായി മദ്രാസ്‌ ഹൈക്കോടതിയുടെ വിധി.

മുല്ലപ്പെരിയാര്‍: കേന്ദ്രം ഉന്നതതല യോഗം വിളിക്കുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ഉന്നതതലയോഗം വിളിക്കും. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതിയാണ് വ്യാഴാഴ്ച തീരുമാനം അറിയിച്ചത്. 

മുല്ലപ്പെരിയാര്‍: കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പരാതി രേഖപ്പെടുത്തിയും ജലനിരപ്പ് താഴ്ത്തണമെന്ന്‍ ആവശ്യപ്പെട്ടുമാണ് കേരളം കോടതിയെ സമീപിച്ചിരിക്കുന്നത്. 

Pages