ജപ്പാനീസ് ശാസ്ത്രജ്ഞൻ യോഷിനോറി ഒഹ്സുമിയ്ക്ക് വൈദ്യശാസ്ത്രത്തിനുള്ള 2016ലെ നൊബേൽ പുരസ്കാരം. കോശ വിഘടനവും പുനരുൽപ്പാദനവും സംബന്ധിച്ച പഠനത്തിനാണ് അംഗീകാരം.
പാർക്കിൻസൺസ്, പ്രമേഹം തുടങ്ങിയ രോഗങ്ങളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ വഴിത്തിരിവുകൾക്ക് സഹായകമായിരുന്നു 1990കളിൽ ഒഹ്സുമി നടത്തിയ യീസ്റ്റിൽ നടത്തിയ പരീക്ഷണങ്ങൾ. ആട്ടോഫാജി എന്ന പ്രക്രിയ മനുഷ്യകോശത്തിലും സമാനമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
71കാരനായ ഒഹ്സുമി നിലവിൽ ടോക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസറാണ്.