പാര്‍ട്ടിയുടെ കാലിനടിയിലെ മണ്ണ് ബി.ജെ.പി കൊണ്ടുപോകുന്ന സ്ഥിതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മുന്നറിയിപ്പ്. രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്നവരെയല്ല, ഉറച്ച മതേതര മുഖമുള്ളവരെയാണ് പാർട്ടിക്ക് വേണ്ടതെന്ന്‍ ആന്റണി.
ഇരിക്കുന്ന സ്ഥാനങ്ങൾ എങ്ങനെ ഉറപ്പിക്കാമെന്നു നോക്കി നീക്കങ്ങൾ നടത്തുന്ന നേതൃത്വമാണ് സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരിലൂടെ വ്യക്തമാകുന്നത്. കേരളത്തിലും കോൺഗ്രസ്സിനെ നയിക്കാൻ ഒരു നേതാവില്ലാത്ത അവസ്ഥയാണ് അതിലൂടെ പ്രകടമാകുന്നത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് പരാജയപ്പെട്ടത് പാര്‍ട്ടിയ്ക്കകത്തെ വടംവലികള്‍ കാരണമാണെന്ന് കെ.പി.സി.സി ഉപസമിതി.
നരേന്ദ്ര മോദിയെ തുടര്‍ച്ചയായി പ്രശംസിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.പി.സി.സി തീരുമാനിച്ചു.
കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന്‍ ജി. പ്രതാപവർമ തമ്പാനെ നീക്കി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും മാർക്കറ്റ്‌ഫെഡ് ചെയർമാനുമായ വി. സത്യശീലനാണ് പുതിയ അദ്ധ്യക്ഷന്‍.
വി.എം സുധീരന്‍ പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നും പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും കെ.പി.സി.സി സെക്രട്ടറി എം.ആര്‍ രാംദാസിന്‍റെ കത്തില്‍ പറയുന്നു.