'കെ രാഘവന്റെ ആ പാട്ടുകൾക്ക് കൃത്യമായ മണ്ണിന്റെ മണം കൈവന്നത് ജാനമ്മ ഡേവിഡിന്റെ ശബ്ദത്തിൽക്കൂടിയാണ്. അത്തരം പാട്ടുകൾ അത്രയും ഭാവപുഷ്ടിയോടെ പാടുന്നവർ ഇല്ലതന്നെ.'
കോടമ്പാക്കമില്ലാത്ത പത്രപ്രവര്‍ത്തനം അന്നും ഇന്നും മദ്രാസ് എന്ന ചെന്നൈ നഗരത്തിന് ഇല്ലെന്നുതന്നെ പറയാം. അങ്ങനെ ഞാനും ആ വാഗ്ദത്തഭൂമിയുടെ നരച്ച ഹൃദയത്തിലേക്ക് ഊളിയിട്ടു.
ചന്ദ്രാജിയെ നിങ്ങളറിയുമോ? കോടമ്പാക്കത്തിന്റെ അനൗദ്യോഗിക നിരീക്ഷകനായി ഇരുപത്തെട്ടു വർഷക്കാലം പഴയ മദ്രാസിലും പുതിയ ചെന്നൈയിലും ജീവിച്ച ചന്ദ്രാജി? മുച്ചീട്ടുകളിക്കാരൻ, ഇറച്ചിവെട്ടുകാരൻ, പിടിച്ചുപറിക്കാരൻ, കപടമന്ത്രവാദി, മോർ...