kerala congress (M)

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സി.പി.ഐ.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) പിടിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് (എം) അഗം സഖറിയാസ് കുതിരവേലി സി.പി.ഐ.എം പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു.

മാണിയെ ഇനി ക്ഷണിക്കില്ല; ഇടതുകക്ഷി ഫോര്‍വേഡ് ബ്ലോക്ക് യു.ഡി.എഫില്‍

കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയെ ഇനി മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരാമെന്നും യുഡിഎഫ്. മാണിയെ തിരിച്ചു വിളിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനെതിരെ യോഗത്തില്‍ വിമര്‍ശനവുമുയര്‍ന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ ക്ഷണിച്ചതില്‍ ജെ.ഡി.യുവാണ് രംഗത്തെത്തിയത്.

 

യു.ഡി.എഫിലേക്ക് ക്ഷണം; ഉടനില്ലെന്ന് മാണി

കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉടന്‍ മടങ്ങില്ലെന്ന് പാര്‍ട്ടി നേതാവ് കെ.എം മാണി വ്യക്തമാക്കി.

 

മാണിയെ യു.ഡി.എഫില്‍ നിന്ന് ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ പറഞ്ഞു. മാണി തിരിച്ചു വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 21-ന് യു.ഡി.എഫ് യോഗം ചേരുമെന്നും ഹസന്‍ അറിയിച്ചു.

 

മാണിക്കെതിരെ ഒരു വിജിലന്‍സ് കേസ് കൂടി

പാര്‍ട്ടി നടത്തിയ സമൂഹ വിവാഹവുമായി ബന്ധപ്പെട്ട ഒരു പരാതിയില്‍ കേരള കോണ്ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ പ്രത്യേക വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു.

 

പാര്‍ട്ടി സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് 2014 ഒക്ടോബറില്‍ നടത്തിയ പരിപാടിയ്ക്കുള്ള പണം അഴിമതിയിലൂടെ സമാഹരിച്ചതാണെന്നാണ് ആരോപണം. പരിപാടിയില്‍ 150 ദമ്പതികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും ഒന്നര ലക്ഷം രൂപയും നല്‍കിയതായി പരാതിയില്‍ പറയുന്നു.

 

ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ ശ്രമിച്ചെന്ന് മുഖപത്രം

കേരള കോണ്‍ഗ്രസ് (എം) പിളര്‍ത്താന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്ന കടുത്ത ആരോപണം ഉയര്‍ത്തി പാര്‍ട്ടി മുഖപത്രം പ്രതിച്ഛായ. കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം തുടര്‍ന്ന കെ. എം മാണി, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടു

ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് തിരിച്ചടിയായി കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു.  പാര്‍ട്ടിയുടെ ആറു എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രത്യേക ഘടകമായി ഇരിക്കുമെന്ന് പാര്‍ട്ടി നേതാവ് കെ.എം മാണി പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ രമേശ്‌ ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം

കെ.എം മാണിയ്ക്ക് എതിരായ ബാർ കോഴ ആരോപണത്തിന് പിന്നിൽ അന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ. ഗൂഢാലോചനയിൽ മന്ത്രിമാരായ കെ.ബാബുവിനും അടൂർ പ്രകാശിനും പങ്കുണ്ടെന്നും മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ബാർ കോഴ ആരോപണങ്ങളും കള്ളക്കളികളും എന്ന ലേഖനത്തില്‍ ആരോപണമുണ്ട്.  

 

കേരളാ കോൺഗ്രസ്സ് പിളർപ്പും വാക്കിന്റെ വില നഷ്ടപ്പെട്ട കാലവും

Glint Staff

ഒരു വിഷയത്തിൽ ഒരു നേതാവിന്റെ അഭിപ്രായം ജനായത്ത സംവിധാനത്തിൽ പ്രധാനമാണ്. അത് പ്രധാനമാകുന്നത് അഭിപ്രായമെന്ന പ്രതിഭാസത്തിന് ജനായത്തത്തിലും മാനവ സമുദായത്തിലും വിലയുണ്ടാവുന്നതുകൊണ്ടാണ്.

ബാര്‍ ലൈസന്‍സ്: നിയമോപദേശം തേടിയതില്‍ ചട്ടലംഘനമില്ലെന്ന് മന്ത്രി കെ. ബാബു

ബാർ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയത് ചട്ടങ്ങൾ പാലിച്ചാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

കസ്തൂരിരംഗൻ റിപ്പോർട്ടിലെ ആശങ്കകള്‍ വേഗം പരിഹരിക്കണം. കൂടാതെ നിയമത്തിന്‍റെ നൂലാമാലകൾ ഒഴിവാക്കി അർഹതപ്പെട്ട മലയോര കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നൽകിയിരിക്കുന്നത്

Pages