പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി കുട്ടിക്കടത്ത് കേസില്‍ ബി.ജെ.പി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജൂഹി ചൗധരിയെ അറസ്റ്റ് ചെയ്തു. സംഭവത്തിലെ പ്രധാന പ്രതി ചന്ദന ചക്രവര്‍ത്തിയുടെ മൊഴിയെ തുടര്‍ന്നാണ് അറസ്റ്റ്. ഒളിവിലായിരുന്ന ഇവരെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ ബടാസിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒരു വയസിനും 14 വയസിനും ഇടയിലുള്ള 17 കുട്ടികളെ ദത്തെടുക്കലിന്റെ മറവില്‍ വിറ്റതായാണ് കേസ്.