വിവാഹമോചനത്തിലേക്ക് നീങ്ങുന്ന ഒരു വ്യക്തിയുമായി പ്രണയത്തിലാവുകയും അയാള്‍ വിവാഹമോചനം നേടിയപ്പോള്‍ വിവാഹം കഴിക്കാതിരുന്നതിനെ തുടര്‍ന്നാണ് പീഡനവാദവുമായി മാതൃഭൂമി ന്യൂസിലെ പ്രൊഡ്യുസറായ യുവതി പോലീസിനെ സമീപിച്ചത്
മൂല്യാധിഷ്ഠിത രാഷ്ട്രീയവും അധികാരത്തെ ലാക്കാക്കിയുള്ള അവസരവാദ നിലപാടുകളും പരസ്പര പൂരകമല്ല, വിരുദ്ധമാണ്. 1969 ൽ ഇ.എം.എസും 1982 ൽ ഇ.കെ. നായനാരും മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യങ്ങൾ സി.പി.ഐ.എം മറക്കരുത്.
തെറ്റയിലിന്റേയും യുവതിയുടേയും വൈയക്തികമായ അപഭ്രംശങ്ങളെ ജനാധിപത്യവിരുദ്ധവും സംവേദനക്ഷമവുമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്തതിലൂടെ സര്‍ക്കാറും മാധ്യമങ്ങളും പരാജയപ്പെടുത്തിയത് ഇവരെ മാത്രമല്ല, ഒരു സമൂഹത്തെ തന്നെയാണ്.
ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാപവാദ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്.ഐ.ആറും തുടര്‍നടപടികളും സ്‌റ്റേ ചെയ്തുകൊണ്ടാണ് കോടതി ഉത്തരവ്. പത്തു ദിവസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.