jammu and kashmir

മെഹബൂബ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടി; തീരുമാനം പൊതുസുരക്ഷ കണക്കിലെടുത്തെന്ന് സര്‍ക്കാര്‍

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷ കണക്കിലെടുത്താണ് തടങ്കല്‍ നീട്ടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൊതുസുരക്ഷാ നിയമപ്രകാരമാണ് മെഹബൂബ മുഫ്തിയെ വീട്ടു തടങ്കലിലാക്കിയത്. 8 മാസത്തോളം............

കശ്മീരില്‍ ഏറ്റുമുട്ടല്‍; മേജറും കേണലുമടക്കം 5 സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറും അടക്കം 5 സൈനികര്‍ക്ക് വീരമൃത്യു. ഒരു പോലീസുകാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ 8 മണിക്കൂര്‍ നീണ്ടു നിന്നു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു.............

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും ഒരു പോലീസുകാരനും വീരമൃത്യു

ജമ്മു കാശ്മീരിലെ ബരാമുള്ളയില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം. രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും ഒരു പോലീസുകാരനും വീരമൃത്യു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്............

ജമ്മു കശ്മീരീല്‍ ഓഗസ്റ്റ് 15-ന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ 4ജി ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കും; കേന്ദ്ര സര്‍ക്കാര്‍

ഏറെനാളത്തെ നിയന്ത്രണത്തിന് ശേഷം ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.  ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ജമ്മുവിലെയും കശ്മീരിലെയും ഓരോ ജില്ലകളില്‍ ഓഗസ്റ്റ് 15-ന് ശേഷം 4ജി ഇന്റര്‍നെറ്റ്............

മഞ്ഞുവീഴ്ചയ്ക്കിടയിലും ഡ്യൂട്ടി; ജവാന്റെ ഫോട്ടോ വൈറല്‍

ജമ്മു കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന  സിആര്‍പിഎഫ് ജവാന്റെ ഫോട്ടോ വൈറലായി. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയില്‍ ജമ്മു കശ്മീരില്‍  പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന  സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഐജാസിന്റെ  ഫോട്ടോയാണ്  വൈറലായിയിരിക്കുന്നത്........

പാകിസ്ഥാനില്‍ നിന്ന്‍ സംഭാവന: ഹുറിയത്ത് നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ കേസെടുത്തു

ലഷ്കര്‍ ഇ ത്വൈബ നേതാവ് ഹാഫിസ് സയീദ്‌ അടക്കമുള്ള പാകിസ്ഥാനി വൃത്തങ്ങളില്‍ നിന്ന്‍ ജമ്മു കശ്മീരില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വീകരിച്ചെന്ന ആരോപണത്തില്‍ കശ്മീരി വിഘടനവാദി സംഘമായ ഹുറിയത്ത് കോണ്‍ഫറന്‍സിലെ പ്രധാന നേതാക്കള്‍ക്കെതിരെ ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തു.

 

കാശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ രജൌറി ജില്ലയിലെ നൌഷേരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ശനിയാഴ്ച രാവിലെ പാകിസ്ഥാന്‍ നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് കരസേനാംഗങ്ങള്‍ ഉള്‍പ്പെടെ എഴുപേര്‍ക്ക് പരിക്കേറ്റു.

കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ജമ്മു കശ്മീരിലെ ഷോപിയാനില്‍ യുവ സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് ലെഫ്റ്റനന്റ് ഉമ്മര്‍ ഫയാസിന്റെ (22) മൃതദേഹം വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

അനന്ത്നാഗ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി

ജമ്മു കശ്മീരിലെ അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. മണ്ഡലത്തില്‍ നിലനില്‍ക്കുന്ന ക്രമസമാധാന നിലയും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നല്‍കാനില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടും പരിഗണിച്ചാണ് നടപടി.

 

സംസ്ഥാന പോലീസ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ 687 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെ വേണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ 54 കമ്പനിയ്ക്ക് പുറമേ 250 കമ്പനി സേനയെ കൂടിയേ നല്‍കാന്‍ കഴിയൂ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.  

 

ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് 7.14 ശതമാനം മാത്രം; സംഘര്‍ഷങ്ങളില്‍ എട്ടു മരണം

ശ്രീനഗര്‍ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് 7.14 ശതമാനം വോട്ടര്‍മാര്‍ മാത്രം. വിഘടനവാദ സംഘടനകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും സുരക്ഷാ സൈനികര്‍ അടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

സൈനികര്‍ നടത്തിയ വെടിവെപ്പിലാണ് നാല് സ്ഥലങ്ങളിലായി ആറു പേര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. ഔദ്യോഗിക കണക്ക് അനുസരിച്ച് 200 സാധാരണക്കാര്‍ക്കും 100 സൈനികര്‍ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.   

 

Pages