Jamaat-e-Islami

ബംഗ്ലദേശ്: ജമാഅത്തെ നേതാവിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു

1971-ലെ വിമോചന യുദ്ധകാലത്തെ കുറ്റങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര നിര്‍വ്വാഹക സമിതി അംഗവുമായ മിര്‍ ക്വാസം അലിയ്ക്ക് ലഭിച്ച വധശിക്ഷ ബംഗ്ലദേശ് സുപ്രീം കോടതി ശരിവെച്ചു.

 

മുസ്ലിം ഭൂരിപക്ഷ ബംഗ്ലദേശിന്‍റെ ആദ്യ ഹിന്ദു ചീഫ് ജസ്റ്റിസ്‌ ആയ സുരേന്ദ്ര കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് ഒറ്റവരിയിലാണ് 64-കാരനായ അലിയുടെ അപ്പീല്‍ തള്ളിയത്. വധശിക്ഷയില്‍ നിന്ന്‍ ഒഴിവാകാന്‍ പ്രസിഡന്റിന്റെ മുന്നില്‍ ദയാഹര്‍ജി കൊടുക്കാനുള്ള ഒരു അവസരം കൂടി അലിയ്ക്ക് ഉണ്ട്.  

 

ബംഗ്ലാദേശ്: ജമാഅത്തെ മേധാവിയ്ക്ക് യുദ്ധക്കുറ്റത്തിന് വധശിക്ഷ

ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക കക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ മേധാവി മോതിയുര്‍ റഹ്മാന്‍ നിസാമിയ്ക്ക് 1971-ലെ വിമോചന യുദ്ധത്തിലെ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക ട്രിബ്യൂണല്‍ ബുധനാഴ്ച വധശിക്ഷ വിധിച്ചു.

ബംഗ്ലാദേശ് ആയുധകടത്ത്: ഉള്‍ഫ നേതാവിന് വധശിക്ഷ

എ.കെ-47 തോക്കുകളടക്കമുള്ള ആയുധങ്ങളും 27,000 ഗ്രനേഡുകളും ഒരു കോടിയില്‍ പരം തിരകളുമടക്കം ഉള്‍ഫയ്ക്ക് വേണ്ടിയെന്ന്‍ കരുതപ്പെടുന്ന പത്ത് ട്രക്ക് ആയുധങ്ങള്‍ പിടിച്ച കേസിലാണ് വിധി.

ജമാഅത്തേ ഇസ്ലാമിയെ സര്‍ക്കാര്‍ നിരീക്ഷിക്കുമ്പോള്‍

Glint Staff

തെളിഞ്ഞുള്ള പ്രവർത്തനത്തെക്കാളും അപകടകരമാണ് ഒളിഞ്ഞുള്ള പ്രവർത്തനം. കാരണം തെളിഞ്ഞുള്ള പ്രവർത്തനത്തിൽ പ്രതിരോധത്തിനുള്ള അവസരമുണ്ട്. എന്നാൽ ഒളിഞ്ഞുള്ളതിൽ മരണത്തെ നേരിടുമ്പോൾ മാത്രമേ മരിക്കുന്നയാൾ താൻ ആക്രമിക്കപ്പെടുകയാണെന്ന് അറിയുക.

ജമാഅത്തെ ഇസ്ലാമി നിരീക്ഷണത്തിലെന്ന് സര്‍ക്കാര്‍

ജമാഅത്തെ ഇസ്ലാമി ദേശവിരുദ്ധ ചിന്തകള്‍ പ്രോത്സാഹിപ്പികുന്നുണ്ടോയെന്ന്‍ നിരീക്ഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു