സിറിയയിലും ഇറാഖിലും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച സുന്നി തീവ്രവാദ സംഘടന ഐ.എസ് ഷിയാ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ലെബനനില്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്.
ഇറാഖിലെ രണ്ട് എണ്ണപ്പാടങ്ങള്‍ കുര്‍ദ് വംശജര്‍ പിടിച്ചടക്കി. ഹസ്സന്‍ ഉള്‍ക്കടലിലേയും കിര്‍കുക്കിലെയും രണ്ട് എണ്ണപ്പാടങ്ങള്‍ക്കും കൂടി ദിവസവും നാലുലക്ഷം ബാരല്‍ എണ്ണ ഖനനം ചെയ്യാന്‍ ശേഷിയുണ്ടെന്ന്‍ മന്ത്രാലയ വക്താവ് പറഞ്ഞു.
രാജ്യത്തിന്റെ വടക്കന്‍ മേഖലയുടെ നിയന്ത്രണം കൈയടക്കിയ ‘തീവ്രവാദി സംഘങ്ങള്‍’ മൊസുള്‍ സര്‍വ്വകലാശാലയില്‍ ആണവ ഗവേഷണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഘടകങ്ങള്‍ പിടിച്ചെടുത്തതായി ഇറാഖ് സര്‍ക്കാര്‍.
ഇറാക്കിൽ ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ച് ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ബഗ്ദാദിയുടെ ദൃശ്യങ്ങള്‍ വിമതർ പുറത്തുവിടുന്നത്. എന്നാൽ ഇത് ബഗ്ദാദിയാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
നജാഫില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സ്പെഷല്‍ ഇറാഖ് എയര്‍വെയ്സിലാണ് ഇവര്‍ എത്തിയത്. ഇറാഖിലെ സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും 400 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും വിദേശകാര്യ വകുപ്പ് വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.
ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ മുന്നേറ്റം തുടരുന്ന ഇറാഖിന്റെ അതിര്‍ത്തി മേഖലയില്‍ നിന്ന് ഇറാഖ് സൈന്യം പിന്‍വാങ്ങിയ സാഹചര്യത്തില്‍ തീവ്രവാദികളുടെ കടന്നുകയറ്റം തടയാന്‍ സൗദി അറേബ്യ 30000 പട്ടാളക്കാരെ വിന്യസിച്ചു.