ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരമേറ്റ ഉടന്‍ തന്നെ വിരല്‍ചൂണ്ടിയ വിഷയമാണ് സഭയിലെ വൈദിക സമൂഹത്തിന്റെ അമിതമായ ആര്‍ഭാട ജീവിതവും, അതുമായി ബന്ധപ്പെട്ട ഇടപാടുകളും ഇടപെടലുകളും പെരുമാറ്റദൂഷ്യങ്ങളും. അതിന് മാതൃകയെന്നോണം പോപ്പിന് ലഭിച്ച ആഡംബര കാറുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ദാനം ചെയ്യുകയുണ്ടായി.