സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഇന്ന്‍ തുടങ്ങാനിരിക്കെ ടി.പി വധക്കേസില്‍ സംസ്ഥാന നേതൃത്വത്തിന് തെറ്റുപറ്റിയെന്ന മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയ്ക്ക് കത്തയച്ചു.
ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലെ ഗൂഡാലോചന സി.ബി.ഐയ്ക്ക് വിടുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കാന്‍ സി.ബി.ഐയ്ക്കാണ് കഴിയുക എന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ബി.ജെ.പി മുന്‍ ദേശീയ സമിതി അംഗം ഒ.കെ വാസുവിനെ കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായും എ. അശോകനെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാവുമായാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസംഗിച്ച സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം സി. ഭാസ്കരനെതിരെ ടി.പിയുടെ ഭാര്യ കെ.കെ രമ മാനനഷ്ട കേസ് നൽകും.
നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയുടെ വീട്ടില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശനം നടത്തി. എന്നാല്‍ വീട്ടുകാരെ കാണാനാകാതെ മടങ്ങി.
രാജ്യത്തിന്റെ ഭാവിയെയും ഗതിയെയും നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും ഈ തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും സോണിയ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു.
ലാവ്‌ലിന്‍ കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിക്കെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് നോട്ടിസ് അയച്ചു.
കേരളീയ സമൂഹത്തോട് ഇന്നത്തെ സാഹചര്യത്തിൽ സി.പി.ഐ.എമ്മിന് വോട്ടു ചെയ്യരുതെന്നു പറയുന്നതിനു തുല്യമാണ് രമയുടെ ആവശ്യത്തെ ന്യായീകരിച്ചുകൊണ്ട് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്.