മൂന്നു മുന്നണികളുടെയും നിലപാട് ഒരു ചോദ്യമുന്നയിക്കുന്നു. അഴിമതി നടത്തി അധികാരത്തിലേറുന്നതാണോ ഏറ്റവും വലിയ അഴിമതി, അതോ അഴിമതിയെ ആയുധമാക്കി എതിരാളിക്കെതിരെ ഉപയോഗിച്ച് അധികാരത്തിലേറാൻ വേണ്ടി മാത്രം അഴിമതി ഉയർത്തിക്കാട്ടുന്നതാണോ ഏറ്റവും വലിയ അഴിമതി.
മുഖ്യമന്ത്രിയെ ദുർബലമാക്കുന്ന വിധത്തിൽ കോടിയേരി എന്തുകൊണ്ട് ശക്തി പ്രകടമാക്കി പഴയതെങ്കിലും പുതിയ മുഖം അനാവരണം ചെയ്യുന്നു എന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.
അരിയില്‍ ഷൂക്കൂര്‍ വധക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.പി.ഐ.എം നേതാക്കളായ പി.ജയരാജന്‍, ടി.വി.രാജേഷ് എം.എല്‍.എ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
മറ്റുള്ളവരുടെ പോരായ്മകൾ അക്കമിട്ട് പറഞ്ഞ് സ്വയം ശരിയാണെന്ന് സ്ഥാപിക്കാനുള്ള മാനസികാവസ്ഥയുള്ള വ്യക്തികളുണ്ട്. ആ വ്യക്തികളുടെ അവസ്ഥയിലേക്ക് ഒരു പ്രസ്ഥാനവും അതിന് നേതൃത്വം നൽകുന്ന വ്യക്തികളിലൊരാളുമായ ബേബിയും മാറിയിരിക്കുന്നു.
വ്യാപകമായ രീതിയിൽ താര-സ്വതന്ത്ര സ്ഥാനാർഥിത്വങ്ങളെ ആശ്രയിക്കാനുള്ള സി.പി.ഐ.എമ്മിന്റെ ഈ പ്രവണത ഒരു ചോദ്യം ഉയർത്തുന്നുണ്ട്. പാർട്ടി നേതാക്കളുടെ വിജയ സാധ്യത സംശയത്തിൽ ആകുമ്പോൾ പാർട്ടിയുടെ പ്രസക്തി തന്നെയല്ലേ സംശയത്തിൽ ആയിരിക്കുന്നത്.
മതേതര സ്വഭാവമുള്ള സി.പി.ഐ.എം നേതാക്കളും സ്ഥാനാർഥി നിർണ്ണയത്തിന്റെ കാര്യം വരുമ്പോൾ ക്രിസ്ത്യാനിയും നായരും മുസ്ലീമുമൊക്കെ ആവുന്നു. ഒന്നായ നിന്നെയിഹ രണ്ടെന്ന് കാണുമ്പോള്‍ ആര്‍ക്കും പക്ഷെ, ഇണ്ടലില്ല, സി.പി.ഐ.എമ്മില്‍.
വി.എസ്.അച്യുതാനന്ദന്‍ പുതിയ പോര്‍മുഖവുമായി രംഗത്ത്. പോര്‍ രീതിയില്‍ മാത്രമേ മാറ്റം വരുത്തുന്നുള്ളു. ലക്ഷ്യം പഴയതു തന്നെ. തന്റെ താത്വിക നിലപാടുകളും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും ആ ആവശ്യനിവൃത്തിക്ക് അനുസൃതമായി പ്രായോഗിക്കുക എന്നതാണ് അദ്ദേഹത്തിന്റെ തന്ത്രം.
സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് വി.എസ് അച്യുതാനന്ദന്‍ അയച്ച കത്ത് കേന്ദ്ര കമ്മിറ്റി തള്ളി. സംസ്ഥാന സമ്മേളനത്തില്‍ നിന്ന്‍ വിട്ടുനിന്ന വി.എസിന്റെ നടപടി തെറ്റായെന്നും പാര്‍ട്ടി.