CPI-M

മന്ത്രി ഇ.പി ജയരാജന്‍ രാജിവെച്ചു

ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രാജിവെച്ചു. വെള്ളിയാഴ്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റ് യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.

മന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം

ബന്ധു നിയമനങ്ങളെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് എതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണൂർ കേരളത്തിന് അപമാനം

Glint Staff

സി.പി.ഐ.എമ്മിലെ കണ്ണൂർ മാതൃക എന്നൊരു പ്രയോഗം തന്നെയുണ്ട്. വാക്കുകളിലെ അസഹിഷ്ണുതയും കൂട്ടമായുള്ള അക്രമണോത്സുകതയുമാണത്. അതിൽ നിന്ന്  അവിടുത്തെ ബി.ജെ.പി പ്രവർത്തകരും വ്യത്യസ്തരല്ല. ഒരുതരത്തിലുള്ള ഗോത്ര സ്വഭാവത്തിന്റെ പ്രകടമായ ലക്ഷണമാണത്.

48 മണിക്കൂറില്‍ രണ്ട് കൊലപാതകങ്ങള്‍; കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും നടുക്കുന്നു

തലശ്ശേരിക്കടുത്ത് പിണറായിയില്‍ ബുധനാഴ്ച രാവിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. തിങ്കളാഴ്ച ഇവിടെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവം. വ്യാഴാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.

പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്സിന്റെ ജനറല്‍മാനേജരായി നിയമിക്കപ്പെട്ട വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു. നിയമന...

Read more at: http://www.mathrubhumi.com/news/kerala/e-p-jarajan-deepthi-nishad-malaya...

ബി.ജെ.പിയെ സി.പി.ഐ.എം പ്രതിപക്ഷമായി അംഗീകരിക്കുന്നു

Glint Staff

കോൺഗ്രസ്സിന്റെ പതനത്തോടൊപ്പം സി.പി.ഐ.എം കാണുന്നത് ബി.ജെ.പിയുടെ വളർച്ചയുമാണ്. അതിന്റെ തെളിവാണ് കോഴിക്കോട് ദേശീയ കൗൺസിലിനെ തുടർന്ന് കോൺഗ്രസ്സിൽ നിന്ന് അണികൾ ബി.ജെ.പിയിലേക്ക് ഒഴുകുമെന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവന.

കേരളത്തിലെ രാഷ്ട്രീയ അക്രമം: ദേശീയ സംവാദം വേണമെന്ന് മോദി

വ്യത്യസ്തമായ പ്രത്യയശാസ്ത്രം പിന്തുടരുന്നതിന്റെ പേരില്‍ കേരളത്തിലെ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്നും ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത് അനുവദിക്കാന്‍ ആകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

കനയ്യ രാഷ്ട്രീയ പരിണാമത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക്

ഇടതുരാഷ്ട്രീയത്തില്‍ ഇപ്പോള്‍ കനയ്യ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്, വിശേഷിച്ചും കേരളത്തിൽ, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ ആക്ഷേപിച്ചും അപ്രസക്തനുമാക്കിക്കൊണ്ടാണ്.

സര്‍ക്കാറിന് മേലെയുള്ള ദാമോദര നിഴല്‍

Glint Staff

മള്ളൂരും ആയിരം രൂപയും ഉണ്ടെങ്കില്‍ ആരെയും കൊല്ലാം എന്ന പറച്ചില്‍ പോലെ രാഷ്ട്രീയ വിവാദമായ ഏത് കേസിലും പ്രതിഭാഗത്തിന്റെ ആവസാന ആശ്രയമായി കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ മാറുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കാണുന്നത്.  

മുതിര്‍ന്ന സി.പി.ഐ,എം നേതാവ് വി.വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം വി.വി ദക്ഷിണാമൂര്‍ത്തി (81) ബുധനാഴ്ച അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം കോഴിക്കോട് ചികിത്സയില്‍ കഴിയുകയായിരുന്നു.

 

2005 മുതല്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഈയടുത്താണ് സ്ഥാനമൊഴിഞ്ഞത്. 1967-ലും 1980-ലും പേരാമ്പ്ര മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും ആയിരുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനം ചണ്ഡിഗഡ് അഡ്മിനിസ്ട്രെറ്റര്‍

മുന്‍ ഐ.എ.എസ് ഓഫീസറും സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിന്‍റെ അഡ്മിനിസ്ട്രെറ്റര്‍ ആയി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.

Pages