ബി.ജെ.പി അംഗവും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ്ങ് സിദ്ധു തിങ്കളാഴ്ച രാജ്യസഭയില്‍ നിന്ന്‍ രാജിവെച്ചു. സിദ്ധു ആം ആദ്മി പാര്‍ട്ടി (എ.എ.പി)യില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നീക്കം.
ഏപ്രില്‍ 22-നു രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിദ്ധുവിന്റെ രാജി ചെയര്‍മാന്‍ ഹാമിദ് അന്‍സാരി സ്വീകരിച്ചു.