പത്രമാണെങ്കിലും മറ്റ് മാധ്യമമാണെങ്കിലും അതിന് മനുഷ്യന് മസ്തിഷ്‌കമെന്നപോലെ അനിവാര്യമാണ് പത്രാധിപത്യം. പത്രാധിപനില്ലാത്ത മാധ്യമലോകത്തിന്റെ ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണമാണ്...........
മാധ്യമങ്ങള്‍ക്കിന്ന് പത്രാധിപ തസ്തികയുണ്ട്. എന്നാല്‍ പത്രാധിപത്യം ഫലത്തില്‍ ഇല്ല. പത്രാധിപന്മാര്‍ ഇല്ലാത്ത മാധ്യമലോകമാണ്. അതേസമയം എല്ലാ മാധ്യമങ്ങളെയും ഒരു അജ്ഞാത പത്രാധിപന്‍ നയിക്കുകയും ചെയ്യുന്നുണ്ട്. അത് അജ്ഞാത................
ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ തുടക്കത്തില്‍ വളരെ സഭ്യമായി വാര്‍ത്ത അവതരിപ്പിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു. എന്നാല്‍ സരിത കേസ്സിന്റെ കാലത്തോടെ വിനുവിന്റെ ശൈലി മാറി. അതിന് സരിത കേസ്സുമായി ബന്ധമൊന്നുമില്ല. പക്ഷേ ആ കാലത്താണ് മാറ്റം കണ്ടുതുടങ്ങിയത് എന്ന് മാത്രം. ഇപ്പോള്‍ മിക്ക ദിവസവും ഏഷ്യാനെറ്റില്‍ അന്തിച്ചര്‍ച്ച നയിക്കുന്നത് വിനുവാണ്.
കൊളമ്പിയയുടെ നിര്‍മ്മാണത്തെക്കാളും ജിസാറ്റ് 6എയുടെ നിര്‍മ്മാണത്തെക്കാളും സൂക്ഷ്മത ആവശ്യപ്പെടുന്നതാണ് മാധ്യമപ്രവര്‍ത്തനം. ഒരു സ്‌പേസ് ഷട്ടിലിന്റെയോ ഉപഗ്രഹത്തിന്റെയോ നഷ്ടം പോലെയായിരിക്കില്ല മാധ്യമപ്രവര്‍ത്തനത്തിന്റെ സൂക്ഷമതയും ശ്രദ്ധയും ഒന്നു തെറ്റിയാല്‍ സംഭവക്കുക.
എതിര്‍ക്കുന്നവന്റെ നെഞ്ചിലേക്ക് നിറയൊഴിയുന്ന ഓരോ വെടിയൊച്ചയിലും വരാനിരിക്കുന്ന ഒരു അപകടകാലത്തിന്റെ മുന്നറിയിപ്പുണ്ട്. തോല്‍പ്പിക്കാനാവാത്തതിനെ തോക്കുകൊണ്ട് തീര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ഒന്നിനെയും ശ്വാശ്വതമായി അവസാനിപ്പിച്ചിട്ടില്ല. ഗൗരി മരിക്കുകയല്ല മനുഷ്യ മനസ്സുകളില്‍ ഇനിയുള്ള കാലം സ്മരിക്കപ്പെടുകയാണ് !
അഡ്വ. രാം കുമാര്‍ നടന്‍ ദിലീപിന്റെ കേസ് ഏറ്റെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ്സ് കോടതിയിലെത്തുമ്പോള്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട് സ്വീകരിക്കുന്ന നിലപാടുകള്‍ക്കനുസൃതമായി നിയമത്തിന്റെ സൂക്ഷമ വശങ്ങള്‍ കോടതിയിലെന്ന പോലെ മാധ്യമങ്ങളിലും അവതരിപ്പിക്കാന്‍ വിദഗ്ധനാണ് അദ്ദേഹം.
കാള പെറ്റു എന്നു കേട്ടാല്‍ മാധ്യമപ്രവര്‍ത്തനത്തില്‍ അതു പെട്ടെന്ന് തള്ളിക്കളയാന്‍ പാടില്ല. കാരണം അസാധാരണമായത് എന്തും സംഭവിക്കാം. അപ്പോള്‍ അതിനെ കുറിച്ച് അന്വേഷിച്ച് ശരിയായ വിവരം സമ്പാദിക്കുക എ രീതിയാണ് ശീലവശാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടത്.
ധനസമ്പാദനത്തിനു വേണ്ടിയാണ് ഭാവന തന്റെ ജീവിതത്തിലെ ഒരു കൊടിയ സ്വകാര്യ അനുഭവത്തെ പരസ്യ ഉൽപ്പന്നമാക്കാൻ തീരുമാനിച്ചതെന്ന നിശബ്ദ സന്ദേശം ഏവരുടെയും മനസ്സിൽ അടിയും.
മംഗളം സംഭവം മലയാളിക്ക് ഒരു തട്ടിയുണർത്തലാണ്. വൈകൃതങ്ങളുടെ വഴി എവിടെ എത്തിക്കുമെന്നുള്ളതിന്റെ തിരിച്ചറിവിലേക്കുള്ള ഉണർത്തൽ. ഒളിവും രഹസ്യവും തമ്മിലുള്ള വേർതിരിവ് തിരിച്ചറിയാനുള്ള ഒരുണർത്തൽ കൂടിയും.
അശ്ലീലമായതിനെ പരാമർശിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് പരാമർശിക്കപ്പെടുന്നതിൽ അശ്ലീലമുണ്ടാകരുത് എന്നതാണ്. മുതിർന്ന നായകസ്ഥാനത്തുള്ള പലർക്കും അത് പാലിക്കാൻ കഴിയാതെ വരുന്നു.
തെരുവിൽ സംഘട്ടനമുണ്ടാകുമ്പോൾ എത്തിനോക്കുന്ന മനുഷ്യനിലെ സ്വഭാവത്തെ ചൂഷണം ചെയ്ത് റേറ്റിംഗ് ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ ചാനലുകാർ പാനലുകാരെ നിശ്ചയിക്കുന്നത്. ചില കമ്പോളങ്ങളിൽ സംഘട്ടന സാധ്യത കൂടുതലുള്ള ചില തെരുവുകളുണ്ടാകും. ആ വഴി ജനങ്ങൾ സ്വാഭാവികമായി ഒഴിവാക്കി നടക്കാറുള്ളതും കാണേണ്ടതാണ്.
ലോക സാമ്പത്തിക ഫോറം നടത്തിയ സർവ്വേയുടെ കണ്ടെത്തൽ പ്രകാരം ലോകത്തിൽ വിശ്വാസ്യതയില്ലാത്ത മാദ്ധ്യമങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്. എന്തുകൊണ്ട് മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വാർത്തയ്ക്ക് അർഹമായ പ്രാധാന്യം നൽകിയില്ല എന്ന ചോദ്യത്തിനുത്തരം ഈ രണ്ടാം സ്ഥാന വാർത്ത തന്നെ നൽകുന്നു.
ഈ തലവാചകത്തിലെ രണ്ട് പ്രധാന വാക്കുകൾ അച്ഛൻ, വെട്ടി എന്നിവയാണ്. വാക്കുകൾ അതു പതിക്കുന്ന മനസ്സിൽ ചിത്രങ്ങളെ സൃഷ്ടിക്കും. ആ ചിത്രങ്ങളിലൂടെയാണ് മനുഷ്യൻ കാര്യങ്ങൾ ഗ്രഹിക്കുന്നത്.
ജനായത്ത സംവിധാനത്തിൽ ജാതി-മത വിഷം കലർത്തുന്നത് രാഷ്ട്രീയ കക്ഷികളേക്കാൾ മാധ്യമങ്ങളാണെന്ന് ആരോപണമുണ്ടായാൽ അതു നിഷേധിക്കാൻ പറ്റാത്ത വിധമായിപ്പോയി എൻ.ഡി.ടി.വിയുടെ തമിഴ്നാട് രാഷ്ട്രീയ വിശകലനം.
മുഖ്യധാരാ പത്രങ്ങൾ ഈ രണ്ടാം വിവാഹം ആഘോഷിച്ചിരിക്കുന്നതു കണ്ടാല്‍ ചാനലുകാർ ഭേദമെന്നു വരെ തോന്നും. സമൂഹം വളരെ ബഹുമാനത്തോടെ ഇന്നലെകളിൽ കണ്ടിരുന്ന മാധ്യമങ്ങളെ അവജ്ഞയോടെ കാണാൻ തുടങ്ങിയതും ഇവ്വിധമുള്ള പെരുമാറ്റങ്ങൾ മൂലമാണ്.
തെരുവിൽ തല്ലിലേർപ്പെട്ട അഭിഭാഷകർ ആ തല്ലിലൂടെ പ്രകടമാക്കിയിരിക്കുന്നത് തങ്ങൾക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലെന്നാണ്. അത് സമൂഹമനസ്സിന്റെ ഉപബോധമനസ്സിലേക്ക് വിന്യസിപ്പിക്കുന്ന ബോധം അപകടകരമാണ്.
സ്ത്രീകളുടെ വശ്യതയെ ബോധപൂർവ്വം ഉപയോഗിച്ച് കാര്യം നേടിയെടുക്കുന്നതിനു തുല്യമാണ് വാർത്തയെ പൈങ്കിളിവത്കരിച്ചത്. വാർത്തയറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസയെ പലവിധമുള്ള ഇക്കിളി അനുഭവപ്പെടുന്ന, സുഖമനുഭവിക്കാനുള്ള ഉപാധിയാക്കി വാർത്തയുടെ പൈങ്കിളിവത്കരണം.
തത്സമയമുള്ള സംപ്രേഷണമാണെങ്കിൽ പോലും പൊതുസമൂഹം കേൾക്കേണ്ടതല്ലാത്ത ഭാഷണങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാനുള്ള സാമർഥ്യവും ശേഷിയുമാണ് ദൃശ്യമാദ്ധ്യമപ്രവർത്തകർക്ക് അവശ്യം വേണ്ടത്. അല്ലാതെ അശ്ലീലം പറയുന്നവരുടെ പയറ്റുവേദിയായി ചാനൽ സ്‌ക്രീനുകൾ മാറരുത്.
സ്വസ്ഥമായിരിക്കുന്ന മനസ്സുകളേയും ശരീരത്തേയും നിർദ്ദയം അസ്വസ്ഥപ്പെടുത്തുന്നതാണ് പുകയില നിങ്ങളുടെ ജീവിതത്തെ തകിടം മറിക്കുമെന്ന ടെലിവിഷന്‍ പരസ്യം. ഇത് ശരിക്കും ജനദ്രോഹം എന്നേ പറയാവൂ.
മുനീറിനെപ്പോലെ മിതവാദ മുഖമുള്ള ഒരാൾ പ്രവാചകനിന്ദ സഹിക്കാനാകുന്നില്ലെന്നും വേദന കടിച്ചമര്‍ത്തുന്നതായും പോസ്റ്റിട്ടാൽ കേരളത്തിൽ വർഗ്ഗീയതയ്ക്ക് സമാന്തരമായി തഴച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ധാര ഏതു വിധം പെരുമാറുമെന്ന് ഏത് മലയാളിക്കും മനസ്സിലാകുന്നതാണ്.