സ്വതന്ത്ര ഇന്ത്യയിൽ എന്നും നീറി പുകഞ്ഞു കൊണ്ടിരുന്ന യാഥാർത്ഥ്യമാണ് ജമ്മു കാശ്മീർ. ഭരണഘടനയുടെ 370, 35a അനുഛേദങ്ങൾ അതിന് തെല്ലും ശമനം ഉണ്ടാക്കിയില്ല എന്നതും വസ്തുത .
സ്ഥിതി-ഗതി
ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട സിപിഎം നേതാവും മുന്‍ എം പിയുമായ എ സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദില്ലിയില്‍ നിയമിക്കപ്പെട്ടു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചുരുങ്ങിയത് ഒരു കാര്യം ഓര്‍ക്കുക .ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മഹാത്മാ ഗാന്ധി നയിച്ച ദേശീയ സമരത്തില്‍ ഒരു തവണ പോലും തിങ്കളാഴ്ച സെക്രട്ടേറിയറ്റിനുമുന്നില്‍ അരങ്ങേറിയ തെരുവുയുദ്ധം ഉണ്ടായിട്ടില്ല.
ഭ്രാന്തിനോട് അടുത്തു നിൽക്കുന്ന ഹിംസാത്മകതയെ പ്രക്ഷോഭത്തിന് മുഖമുദ്രയായി പ്രോത്സാഹിപ്പിച്ചതിന്റെ ബാക്കിപത്രമാണ് ഇന്ന് കേരളത്തിൻറെ മുന്നിൽ യൂണിവേഴ്സിറ്റി കോളേജ്.
ശബരിമലയിൽ ശരണം വിളി വന്യജീവികൾക്ക് ദോഷകരമാകുന്ന വിധത്തിൽ ശബ്ദമലിനീകരണം ഉണ്ടാകുമെന്ന് റിപ്പോർട്ട്. അത് പ്രഥമദൃഷ്ടിയാൽ തള്ളിക്കളയാവുന്നതല്ല.
മരടിലെ ഫ്ലാറ്റ് പൊളിക്കണം എന്ന് വീണ്ടും ഉന്നത കോടതി. കോടതിയിൽ നടന്ന നാടകീയ രംഗങ്ങൾ.
പുകവലി -മദ്യപാന രംഗങ്ങൾ സീരിയലുകളിൽ നിന്നും സിനിമയിൽനിന്നും ഒഴിവാക്കണമെന്ന് ഐഷാപോറ്റി എംഎൽഎയുടെ അധ്യക്ഷതയിലുള്ള നിയമസഭാസമിതി ശുപാർശ ചെയ്തിരിക്കുന്നു
ഇന്ത്യയിലെ പ്രഖ്യാപിത ബുദ്ധിജീവികൾ അടങ്ങിയ സിപിഎം സംസ്ഥാന സമിതി കണ്ടെത്തിയിരിക്കുന്നു തങ്ങളുടെ പ്രവർത്തകർക്ക് ജനമനസ്സ് അറിയില്ലെന്ന്.
സിപിഎമ്മിന്റെ മുഖമുദ്ര തന്നെ തെറ്റുതിരുത്തൽ ആണ്. ഇത്രയധികം തെറ്റ് തിരുത്തിയ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിൽ ഇല്ല .2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ ഒരു വിഷമവൃത്തത്തിലാണ്. അത് മുതലെടുത്ത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനായി പ്രതിപക്ഷം ആയാലും ബിജെപി ആയാലും ശ്രമിക്കുകയാണെങ്കിൽ അതിൻറെ പ്രത്യാഘാതം ഗുരുതരമായിരിക്കും
പാലാരിവട്ടം എന്ന പേര് ഇപ്പോൾ കേരളത്തിലെവിടെയും പരിചിതമാണ്. പണിതീർത്ത് രണ്ടുവർഷത്തിനകം തകർച്ചയുടെ വക്കിലെത്തിയ ഫ്ലൈ ഓവറിലൂടെ ആണ് പാലാരിവട്ടം ഇവ്വിധം പരിചിതത്വം നേടിയത്
ഇടതുപക്ഷ മുന്നണിയും മുന്നണിക്കുള്ളിലെ മറ്റ് പാർട്ടികളുമെല്ലാം തെരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്തു കഴിഞ്ഞു. എല്ലാവരുടെയും കണ്ടെത്തൽ ഒന്നുതന്നെ
മരണശേഷം ഒരു പൂവും ഏന്റെ ദേഹത്ത് വയ്ക്കരുത്. സർക്കാരിൻറെ ഔദ്യോഗിക ബഹുമതിയും വേണ്ട .മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയും വേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം" സുഗതകുമാരി മാതൃഭൂമി ദിനപത്രത്തിലൂടെ മലയാളികളൊടു പറഞ്ഞതാണ് ഈ കാര്യങ്ങൾ
മുൻ സിപിഎം നേതാവും എംപിയും പിന്നീട് കോൺഗ്രസ് നേതാവും എംഎൽഎയുമായ ആയിരുന്ന അബ്ദുള്ളക്കുട്ടി നിഷേധിക്കുന്നു താൻ അവസരവാദിയാണെന്നുള്ള കോൺഗ്രസിൻറെ ആരോപണം
രോഗം കൃത്യമായി നിർണയിക്കുക. അതിൻറെ അടിസ്ഥാനത്തിൽ യുക്തമായ മരുന്ന് നൽകുക. ഇതാണ് ഒരു വ്യക്തിയാണെങ്കിലും പ്രസ്ഥാനമാണെങ്കിലും രോഗബാധിതമാണെങ്കിൽ ചെയ്യേണ്ട അടിയന്തര ആവശ്യം.
കമ്യൂണിസ്റ്റ് പ്രസ്ഥാനവും അവരുടെ വിദ്യാർഥി സംഘടനയും കേരളത്തിൽ സാർവത്രികമായ സ്ഥാപിച്ചെടുത്ത ഒരു സംസ്കാരമുണ്ട്. രാഷ്ട്രീയത്തോടൊപ്പം അക്രമത്തെയും ചേർത്തുവച്ചുകൊണ്ട് .കോഴിക്കോട് ടൗൺ സ്കൂളിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ കെ.എസ് യു പ്രവർത്തകർ കാട്ടിയത് ഈ സംസ്കാരത്തിന്റെ തനിയാവർത്തനം.
ഭീരുത്വത്തിന് രണ്ട് മുഖ്യ ലക്ഷണങ്ങളാണ്. സത്യസന്ധത ഇല്ലായ്മയും അക്രമവാസനയും. സിപിഎം സംസ്ഥാന സെക്രട്ടേട്റിയറ്റിന്റെതായി വെള്ളിയാഴ്ച സംസ്ഥാന സമിതിയിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പ്രതിഫലിച്ചത് ഈ രണ്ടു ഘടകങ്ങളാണ് .
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്നും സിപിഐഎം .കേഡർ ഘടനയുടെ ബലമാണ് സിപിഎമ്മിന് ശക്തി പകരുന്നത്. ആ ഘടനയുടെ ചേർച്ചകളിൽ പലയിടത്തും തുരുമ്പ് എടുത്തിട്ടുണ്ട്. ജനങ്ങളിൽ നിന്ന് അകന്ന ഈ കേഡർ പാർട്ടി ഏതാനും ചില നേതാക്കളുടെ സ്വകാര്യ താൽപര്യങ്ങൾക്കും രീതികൾക്കും വിധേയമായി ഏറെക്കാലമായി നയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.