അജ്ഞതയോക്കാള്‍ അപകടം അറിവിന്റെ നിഴലാണെന്നുള്ളത് വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗിസിന്റെ വാക്കുകളാണ്. അത് അന്വര്‍ഥമാക്കുന്നതാണ് ചാനല്‍ ചര്‍ച്ചകളില്‍ അഡ്വ.ജയശങ്കറിന്റെ സാന്നിദ്ധ്യം ഓര്‍മ്മിപ്പിക്കുന്നത്.
Columns Now - the Political Blogs
"ജേക്കബ് തോമസ്സിന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാകാമെന്ന്. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെ"ന്ന് ശുപാര്‍ശചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ആഭ്യന്തരമന്ത്രിക്കു റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നു. ഇത് ആത്മാഭിമാനമുള്ള മാധ്യമങ്ങളുണ്ടെങ്കില്‍ നിശിതമായി ചോദ്യം ചെയ്യുകയും ഈ ഉദ്യോഗസ്ഥനെക്കൊണ്ട് അത് പിന്‍വലിപ്പിക്കുകയും ചെയ്യേണ്ടതാണ്. കാരണം ജനാധിപത്യത്തിന് കോട്ടം സംഭവിക്കുന്നതെന്തും ജനാധിപത്യത്തില്‍ ജനവിരുദ്ധമാണ്
പണ്ടത്തെ തെരുവുനായ്ക്കളെപോലയല്ല ഇപ്പോഴത്തവ. അവ തമ്മില്‍ പണ്ടത്തെപ്പോലെ പരസ്പരം കടിപിടി കൂടുന്ന കാഴ്ച കാണാനേ ഇല്ല. എന്തിന് ഒരു ടെലിവിഷന്‍ ചര്‍ച്ചയുടെ ബഹളവും ആക്രോശവും പോലും ഇവറ്റകള്‍ പൊതുസ്ഥലങ്ങളില്‍ ഉണ്ടാക്കുന്നില്ല.
വി.എസ്.അച്യുതാനന്ദന്‍ പുതിയ പോര്‍മുഖവുമായി രംഗത്ത്. പോര്‍ രീതിയില്‍ മാത്രമേ മാറ്റം വരുത്തുന്നുള്ളു. ലക്ഷ്യം പഴയതു തന്നെ. തന്റെ താത്വിക നിലപാടുകളും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും ആ ആവശ്യനിവൃത്തിക്ക് അനുസൃതമായി പ്രായോഗിക്കുക എന്നതാണ് അദ്ദേഹത്തിന്റെ തന്ത്രം.
വെറും നാടകത്തിലൂടെ സാമൂഹിക ജീവിതത്തില്‍ അധിക നാള്‍ പിടിച്ചുനില്‍ക്കില്ലെന്ന് മനസ്സിലാക്കാനുള്ള നേതൃത്വ പാടവും പോലും ഇതിനകം രാഹുല്‍ കൈവരിച്ചില്ലെന്നുള്ള ദയനീയമായ ചിത്രമാണ് ഈ പുത്തന്‍ അജ്ഞാതവാസ നാടകത്തിലൂടെ തെളിഞ്ഞുവരുന്നത്.
ആം ആദ്മി പാർട്ടി ദില്ലിയിൽ നടത്തിയ മുന്നേറ്റത്തിനു സമാനമായ വഴിയിലൂടെ വി.എസ് മുന്നേറ്റത്തെ കൊണ്ടുപോയാൽ അതിൽ ജനം വിശ്വാസം അർപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
മോദി-അമിത് ഷാ സമവാക്യവും മോദിയുടെ ഭരണശൈലിയും മോദി ഒരു ഏകാധിപതിയുടെ അവസ്ഥയിലേക്ക് മാറുന്നു എന്നുള്ള ധാരണ സൃഷ്ടിച്ചു. അദ്ദേഹം തന്നെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന തന്റെ ഗുജറാത്ത് ചരിത്രവും ഉപബോധമനസ്സിൽ നിന്നെന്നപോലെ പുതിയ പ്രതിഛായയെ രൂഢമൂലമാക്കി.
ആം ആദ്മി പാര്‍ട്ടിക്ക് മുന്‍പുണ്ടായിരുന്ന പ്രഭാവം നഷ്ടപ്പെടുകയും ബി.ജെ.പി മോഡിയിലൂടെ തിളങ്ങി നില്‍ക്കുകയും ചെയ്യുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ടെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ദയനീയ അവസ്ഥയുടെ ചിത്രമാണ്.
രാഷ്ട്രീയമായി വ്യത്യസ്തമായ കാഴ്ചപ്പാട് പിന്തുടരുന്നതോടൊപ്പം തൊട്ടുകൂടായ്മയുടെ സംസ്കാരം വെടിഞ്ഞ് യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുകയും ജനക്ഷേമത്തെ മുഖ്യ അജണ്ടയിലേക്കും കൊണ്ടുവരണമെന്ന സന്ദേശമാണ് മണിക് സർക്കാർ സി.പി.ഐ.എം നേതൃത്വത്തിന് തന്റെ നടപടിയിലൂടെ നൽകുന്നത്.
മോദി പ്രധാനമന്ത്രി ആയ ശേഷം ഇന്ത്യയുടെ യശ്ശസ്സില്‍ ഇതിനകം ഗുണപരമായ മാറ്റം അന്താരാഷ്ട്ര തലത്തിലും ആഭ്യന്തരമായും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്.