ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാക്പോര് മാദ്ധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ മാഞ്ഞുപോയത് കശ്മീര്‍ താഴ്വരയിലെ പ്രക്ഷോഭമാണ്. പലസ്തീനിലെ സമരത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഇന്തിഫാദ എന്ന്‍ കശ്മീരില്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രക്ഷോഭം, പക്ഷെ ഇനിയും അടങ്ങിയിട്ടില്ല.
Columns Now - the Political Blogs
ഉറി ആക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മോദി ആഗ്രഹിച്ച രീതിയിലുള്ള ഒരു മാറ്റം സമീപകാലത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍, ഇത് മോദിയുടെ പരാജയമായി കാണേണ്ടതില്ല.
ഇടതുരാഷ്ട്രീയത്തില്‍ ഇപ്പോള്‍ കനയ്യ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്, വിശേഷിച്ചും കേരളത്തിൽ, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ ആക്ഷേപിച്ചും അപ്രസക്തനുമാക്കിക്കൊണ്ടാണ്.
ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് പണിമുടക്കിൽ പങ്കെടുക്കാൻ ആഹ്വാനം നൽകിയത്. അതേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പോലീസാണ് ഒരു സ്ഥാപനത്തിന്റെ പോലും തൊഴിലിനെ ബാധിക്കാത്ത വിധം ടെക്‌നോപാർക്കിലെ ജീവനക്കാർ ജോലിക്കെത്തുന്നതിന് സംവിധാനമൊരുക്കിയത്. ഇവിടെയാണ് പണിമുടക്ക് ഉത്തരവാദിത്വമില്ലാത്ത പ്രഹസനമായി മാറുന്നത്.
മൂന്നു മുന്നണികളുടെയും നിലപാട് ഒരു ചോദ്യമുന്നയിക്കുന്നു. അഴിമതി നടത്തി അധികാരത്തിലേറുന്നതാണോ ഏറ്റവും വലിയ അഴിമതി, അതോ അഴിമതിയെ ആയുധമാക്കി എതിരാളിക്കെതിരെ ഉപയോഗിച്ച് അധികാരത്തിലേറാൻ വേണ്ടി മാത്രം അഴിമതി ഉയർത്തിക്കാട്ടുന്നതാണോ ഏറ്റവും വലിയ അഴിമതി.
ജനവിധിയനുസരിച്ച് ആകണമെന്നില്ല ഒരു സ്ഥാനാര്‍ഥി പ്രസിഡന്റ് പദത്തില്‍ എത്തുന്നതെന്ന പ്രത്യേകതയും യു.എസ് തെരഞ്ഞെടുപ്പിനുണ്ട്. 538 ഇലക്ടര്‍മാരാണ് ആത്യന്തികമായി യു.എസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.
എന്താണ് ഭരണകൂടത്തിന്റെ നയമെന്ന് നമ്മുടെ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉണ്ട്. രാഷ്ട്രീയ കക്ഷികളും മുന്നണികളും തമ്മില്‍ ശരിക്ക് മത്സരിക്കേണ്ടത് നിര്‍ദ്ദേശകതത്വങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നതിനെ ചൊല്ലിയാകണം. അതില്‍ നടപ്പാക്കാന്‍ പറ്റാത്തവ ഉണ്ടെങ്കില്‍ അത് തുറന്നുപറയണം.
മറ്റുള്ളവരുടെ പോരായ്മകൾ അക്കമിട്ട് പറഞ്ഞ് സ്വയം ശരിയാണെന്ന് സ്ഥാപിക്കാനുള്ള മാനസികാവസ്ഥയുള്ള വ്യക്തികളുണ്ട്. ആ വ്യക്തികളുടെ അവസ്ഥയിലേക്ക് ഒരു പ്രസ്ഥാനവും അതിന് നേതൃത്വം നൽകുന്ന വ്യക്തികളിലൊരാളുമായ ബേബിയും മാറിയിരിക്കുന്നു.
ജാതി അടിസ്ഥാനത്തില്‍ സംഘടിക്കുകയും അതിനെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സംസ്കാരമാണ് ഐക്യ ജനാധിപത്യ മുന്നണിയായാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയായാലും കൈക്കൊണ്ടുവന്നിരുന്നത്. അതിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് ഹിന്ദു മുന്നണി രാഷ്ട്രീയം.
രാഹുൽ ഗാന്ധിക്ക് കേന്ദ്രസർക്കാരിന്റെ ചെപ്പടിവിദ്യ മനസ്സിലായില്ലെന്നു മാത്രമല്ല, കേന്ദ്രസർക്കാരിന്റേയും തന്റെ തന്നെ പാർട്ടിക്കുള്ളിലുള്ളവരുടെ പോലും പരിഹാസത്തിനു പാത്രമാവുകയും കൂടി ചെയ്തിരിക്കുന്നു.