2014-ലെ ബി.ജെ.പി വോട്ടുകളില്‍ വന്‍ ചോര്‍ച്ച സംഭവിച്ചാല്‍ മാത്രമേ പാര്‍ട്ടിയുടെ തോല്‍വി സംഭവിക്കുകയുള്ളൂ. അങ്ങനെയൊന്ന് സംഭവിക്കുക അത്ഭുതകരമായിരിക്കുമെങ്കിലും രാഷ്ട്രീയത്തില്‍ അസംഭവ്യവുമല്ല. തന്നെ പ്രതിരോധത്തിലാക്കിയ നോട്ടസാധുവാക്കല്‍ നടപടിയ്ക്ക് ജനകീയ സാധുത തേടി മോദിയും സ്വന്തം പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച നിലപാടുകള്‍ക്ക് പിന്തുണ തേടി അഖിലേഷും തുടര്‍ച്ചയായ തോല്‍വികളുടെ ഭാരം കുടഞ്ഞെറിയാന്‍ മായാവതിയും അങ്കത്തിനിറങ്ങുമ്പോള്‍ പ്രത്യേകിച്ചും.
ജനായത്തം - The Election Corner
വിശദാംശങ്ങളിലാണ് ചെകുത്താന്‍ എന്ന ആംഗലേയ ചൊല്ല് പോലെ ഓരോ മണ്ഡലത്തിലേയും വോട്ടുവിഹിതം പരിശോധിക്കുമ്പോള്‍ ബി.ജെ.പിയുടെ നേട്ടം ഇനിയും വര്‍ദ്ധിക്കുന്നുവെന്ന് കാണാം.
യു.ഡി.എഫ് നേടിയ 47 സീറ്റുകളില്‍ 27 സീറ്റുകള്‍ മലപ്പുറം, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ നിന്നും 25 സീറ്റുകള്‍ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് കക്ഷികള്‍ എന്നീ പാര്‍ട്ടികളും നേടിയതാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മുസ്ലിം ലീഗും സി.പി.ഐ.എമ്മും തമ്മിൽ 'വെടിനിർത്തൽ' പ്രഖ്യാപിച്ചിട്ടുള്ളതും ഇടതുമുന്നണിയില്‍ സി.പി.ഐയുടെ അതൃപ്തിയും നല്‍കുന്ന സൂചനകള്‍ എന്ത്? ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ പുതിയ മുന്നണി സമവാക്യങ്ങളിലേക്ക് കേരളം പോകുമോ?
ഇടതു-വലതു മുന്നണികൾ ഒറ്റക്കെട്ടാണെന്ന് മനുഷ്യമനസ്സുകളിൽ പ്രഹരിച്ച് കയറ്റാനുള്ള തന്ത്രത്തിൽ മാത്രം ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ മറ്റ് രണ്ടു മുന്നണികളും പരസ്യവാചകങ്ങൾ ഉരുവിടുന്നുണ്ടെങ്കിലും വീണുകിട്ടുന്ന വിഷയത്തിന്റെ പിന്നാലെ ദിശ തെറ്റിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.
കേരള സമൂഹത്തില്‍ പുതുതായി രൂപം കൊള്ളുന്ന സാമുദായിക-രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വിരല്‍ ചൂണ്ടി ലൈഫ്ഗ്ലിന്റ്.കോം നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 25.83 ശതമാനം പേരുടെ പിന്തുണയോടെ മുന്നില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി പ്രത്യേക രാഷ്ട്രീയ അനുഭാവമില്ല എന്ന്‍ പറയുന്നവരുടെ ഇടയിലും 28.96 ശതമാനം പേരുടെ പിന്തുണ നേടി മുന്നിലെത്തുന്നു.
ലൈഫ്ഗ്ലിന്റ്.കോം നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേയില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിയ്ക്കും പ്രതികൂലമാണ് വിലയിരുത്തല്‍ എങ്കിലും സര്‍ക്കാറുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട അഭിപ്രായമാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ലഭിക്കുന്നത്.
നിയമസഭാംഗം എന്നതിനെക്കാളേറെ മണ്ഡലം പ്രതിനിധി എന്ന നിലയില്‍ നിയമസഭാംഗം വീക്ഷിക്കപ്പെടുന്നു എന്ന നിരീക്ഷണത്തിന് ബലം നല്‍കുന്നു ലൈഫ്ഗ്ലിന്റ്.കോം നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ.
എന്താണ് ഭരണകൂടത്തിന്റെ നയമെന്ന് നമ്മുടെ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉണ്ട്. രാഷ്ട്രീയ കക്ഷികളും മുന്നണികളും തമ്മില്‍ ശരിക്ക് മത്സരിക്കേണ്ടത് നിര്‍ദ്ദേശകതത്വങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നതിനെ ചൊല്ലിയാകണം. അതില്‍ നടപ്പാക്കാന്‍ പറ്റാത്തവ ഉണ്ടെങ്കില്‍ അത് തുറന്നുപറയണം.