അമേരിക്കയിൽ മറ്റു നഗരങ്ങളിലും പ്രക്ഷോഭം ; ട്രംപിനെതിരെ നിയമനടപടിയുമായി കാലിഫോർണിയ
കുടിയേറ്റക്കാരെ വേട്ടയാടുന്ന ട്രംപിൻ്റെ നടപടിക്കെതിരെയുള്ള പ്രക്ഷോഭം അമേരിക്കയിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുന്നു. കത്തി എറിഞ്ഞുകൊണ്ട് നിൽക്കുമ്പോൾ തന്നെ ന്യൂയോർക്ക്, ഡള്ളാസ് എന്നീ നഗരങ്ങളിലും പ്രക്ഷോഭകർ നിരത്തിലിറങ്ങി.
ഇതിനിടെ അമേരിക്കൻ പ്രസിഡൻറ് ട്രംപിനെതിരെ നിയമനടപടി സ്വീകരിക്കാനായി തീരുമാനിച്ചെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ വെളിപ്പെടുത്തി. കാരണം ലോസാഞ്ചിലിസ് മേയറുടെയോ, കാലിഫോർണിയ ഗവർണറുടെ അനുമതിയില്ലാതെയാണ് ട്രംപ് പ്രക്ഷോഭകരെ നേരിടാനായി 2000 നാഷണൽ ഗ്വാർഡ് സേനയെ ലോസ് ആഞ്ചാലിനിലേക്ക് അയച്ചത്. ഇത് ഭരണഘടന ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാലിഫോർണിയ ട്രംപിനെതിരെ കോടതിയെ സമീപിക്കാൻ പോകുന്നത്.
കാലിഫോർണിയുടെ ഭരണം ഡെമോക്രാറ്റുകൾക്കാണ്. ഇതാണ് ട്രമ്പ് കാലിഫോർണിയയുമായി ആലോചിക്കാതെ നാഷണൽ ഗാർഡ് സേനയെലോസ് ആഞ്ജലിസിലേക്ക് അയച്ചത്. പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത അന്നുമുതൽ ട്രംപ് ലക്ഷ്യം വയ്ക്കുന്നതാണ് കാലിഫോർണിയയിലെ കുടിയേറ്റക്കാരെ . കുടിയേറ്റക്കാർക്ക് എതിരെയുള്ള ഇപ്പോഴത്തെ ട്രംപിന്റെ നടപടി ഡെമോക്രാറ്റുകൾക്കിടയിൽ മാത്രമല്ല റിപ്പബ്ലിക്കൻസിന്റെ ഇടയിലും അവമതിപ്പുണ്ടാക്കിയിരിക്കുകയാണ്