സുപ്രീം കോടതി വിധിയിലൂടെ ഗവർണർ വിജയിച്ചു,സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. പക്ഷപാതപരമായി തീരുമാനം സർക്കാർ കൈക്കൊണ്ടതിലൂടെ നഗ്നമായ സത്യപ്രതിജ്ഞ ലംഘനമാണ് സംഭവിച്ചത്. സർവ്വകലാശാലകൾ രാഷ്ട്രീയപാർട്ടികൾക്ക് തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനുളള ഇടമായി മാറിക്കഴിഞ്ഞു
വിനോദത്തിലൂടെ മനുഷ്യനിൽ പരിവർത്തനം സൃഷ്ടിച്ച് മനുഷ്യത്വത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നത് യാതൊന്നാണോ അതിനെയാണ് കലയായി കരുതപ്പെടുന്നത് . എന്നാൽ മിമിക്രി ആ ദൗത്യം നിർവഹിക്കുന്നില്ല .മറിച്ച് പലപ്പോഴും വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന അനുകരണമാണ് ആസ്വാദകരെ ചിരിപ്പിക്കുന്നത്.
സർക്കാർ ഒരു നടപടി സ്വീകരിക്കുമ്പോൾ അതിന് അനേകം തലങ്ങൾ ഉണ്ടാകും. അതിൽ ഏറ്റവും പ്രധാനമാണ് നീതി നടപ്പാക്കപ്പെടുന്നു എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുക.
ഉന്മേഷം, ഉത്സാഹം, രസം ഇവയൊക്കെയാണല്ലോ കളിരസം. രാജ്യസ്നേഹം നുണഞ്ഞ് രുചിച്ച് ഏമ്പക്കം വിട്ട് സുഖിക്കാനുള്ള അവസരമാക്കി കളിയെ ആസ്വദിക്കാൻ ശ്രമിച്ചാൽ ഫലം ഷണ്ഡത്വം. ഓസിസിൻ്റെ ട്രാവിസ് ഹെഡ് സെഞ്ച്വറി നേടിയപ്പോൾ ആ നീലക്കടൽ സ്റ്റേഡിയത്തിൽ നിന്ന് നിശബ്ദതയായിരുന്നു മുഴങ്ങിയത്. ഒരു കൈയ്യടിത്തിര പോയിട്ട് അതിൻ്റെ ഓളം പോലുമുണ്ടായില്ല.
എന്തിൻറെ പേരിലാണെങ്കിലും മന്ത്രിസഭ ഒന്നിച്ച് ജനങ്ങളെ കാണുമ്പോൾ അത് ഇത്തരത്തിൽ ക്യാബിനറ്റ് ബസിൽ വന്ന് കാണുമ്പോള്‍ ജനത്തിന് സാമ്പത്തികമായും ഭരണപരമായും ഗുണം ചെയ്യും
ഷംസീറിന് ശാസ്ത്രാവബോധം തീരെയില്ല. കുറ്റം പറഞ്ഞിട്ട് കാര്യമില്ല കമ്മ്യൂണിസ്റ്റുകാർക്ക് അതിന് കഴിയില്ല. കാരണം അവർ പരിമിതബുദ്ധികളാണ്. ഏത് ഇസത്തിൻ്റെ അതിരുകൾക്കുള്ളിൽ പെട്ടവരുടെയും അവസ്ഥ അതാണ്. അതിനകത്തു നിന്നേ അവർക്ക് ചിന്തിക്കാനാകൂ
കേരളത്തിൽ പൊതുവേ നിലവിലുള്ള സാമൂഹികാന്തരീക്ഷത്തിൻ്റെ ഇരകൂടിയാണ് ആലുവയിൽ കൊല ചെയ്യപ്പെട്ട ചാന്ദ്നി . പോലീസിൻ്റെ ജാഗ്രതയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടെങ്കിൽ മാത്രമേ കുറ്റവാസനയുള്ളവർ ഒരു പരിധിവരെ അതിൽ നിന്ന് പിന്മാറി നിൽക്കുകയുള്ളു
ഓരോ വിദ്യാർത്ഥിയുടെയും സമൂഹത്തിന്റെയും ആവശ്യമാണ് ഡിജിറ്റൽ രേഖയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണ പദവിയിലുമുള്ള വ്യക്തത. ആ വ്യക്തത വന്നില്ലെങ്കിൽ ഭരണനേതൃത്വ കുസൃതിയിലും അതിനെ പിൻപറ്റിയുള്ള എരിപുളി മാധ്യമന്തരീക്ഷത്തിലുമാണ് വളരെയധികം സാമൂഹിക പ്രാധാന്യമുള്ള ഈ വാർത്ത ചാപിള്ളയാകുന്നത്.
എലത്തൂർ തീവണ്ടി തീവെപ്പ് കേസ് പ്രതിയുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്ചയുണ്ടായെന്ന റിപ്പാർട്ട് ചോർന്നതിൻ്റെ പേരിലാണ് വിജയന് സസ്പെൻഷൻ. ആ സംഭവം മൊത്തത്തിൽ സുരക്ഷാ വീഴ്ചയാണെന്നിരിക്കെ എന്താണ് ചോരാനെന്നള്ളത്. കേരളാ പോലീസ് മലയാളിയെ വല്ലാതെ ചിരിപ്പിക്കുന്നുണ്ട്. ശരിയാണ് ഐ.ജി.വിജയന് കേരളാ പോലീസിൽ തുടരാനുള്ള 'യോഗ്യത 'യില്ല.
ജനായത്തത്തിന്റെ നിലനിൽപ്പും സാധ്യതയും അത് കൈകാര്യം ചെയ്യുന്ന കൈകളെ ആശ്രയിച്ചിരിക്കുന്നു. നേതാവ് പറഞ്ഞാൽ എന്തിനെയും കളവ് പറഞ്ഞിട്ടാണെങ്കിലും ന്യായീകരിക്കുക എന്നതാണെന്ന ബോധ്യം അബോധമായി കുട്ടികളിലും യുവാക്കളിലും പതിഞ്ഞിരിക്കുന്നു ഇതാണ് സാമൂഹികമായ വിപത്ത്